SignIn
Kerala Kaumudi Online
Friday, 31 May 2024 8.34 PM IST

30 വർഷങ്ങൾക്ക് മുമ്പ് മരിച്ച മകൾക്കായി വരനെ തേടി കുടുംബം

wedding

മംഗലാപുരം: മുപ്പത് വർഷം മുമ്പ് മരണപ്പെട്ട മകൾക്ക് വരനെ തേടി വീട്ടുകാർ. അതും മുപ്പത് വർഷം മുമ്പ് മരണപ്പെട്ട യുവാവിനെ. വിചിത്ര പരസ്യം കണ്ട് എല്ലാവരും ഞെട്ടി. കർണാടകയിലെ പുട്ടൂർ ഗ്രാമത്തിലുള്ള കുടുംബമാണ് വരനെ തേടി പത്രത്തിൽ പരസ്യം നൽകിയത്. പിന്നാലെ പരസ്യം സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചു. എന്താണ് ഇവർ ഉദ്ദേശിക്കുന്നതെന്നറിയാതെ പലരും അത്ഭുതപ്പെട്ടു. ഒടുവിലാണ് കുടുംബത്തിൽ ഉണ്ടായ ചില നിർഭാഗ്യകരമായ സംഭവങ്ങൾക്കുള്ള പരിഹാരമാണ് ഈ വിവാഹത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന വിവരം പുറത്തുവന്നത്.

മരണപ്പെട്ട മകൾ അവിവാഹിതയായതാണ് കുടുംബത്തിലുണ്ടാകുന്ന പല പ്രശ്നൾക്കും കാരണമെന്ന് ആരോ പറഞ്ഞതുപ്രകാരം പ്രതിവിധിക്കാണ് പരസ്യം നൽകിയത്.

30 വർഷം മുമ്പ് കുട്ടിയായിരുന്നപ്പോഴാണ് മകൾ മരിക്കുന്നത്. അതിനുശേഷം കുടുംബത്തിൽ പല പ്രശ്നങ്ങളും ഉണ്ടായി. മകളുടെ ആത്മാവിന് ശാന്തി കിട്ടിയിട്ടില്ലെന്നും അതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നുമാണ് ഇവർക്ക് ഉപദേശം ലഭിച്ചത്. പ്രശ്നങ്ങൾക്ക് അറുതി വരുത്താനും മകളുടെ ആത്മാവിന് ശാന്തി നൽകാനും വേണ്ടിയാണ് വിവാഹം നടത്താൻ കുടുംബം ആലോചിച്ചതത്രെ. ആത്മാക്കളുടെ വിവാഹം നടത്താൻ താത്പര്യമുള്ളവരെ തേടിയായിരുന്നു പത്ര പരസ്യം. ബന്ധുക്കളും സുഹൃത്തുകളും ഏറെ പരിശ്രമിച്ചെങ്കിലും പ്രായവും ജാതിയും മരണപ്പെട്ട വർഷവുമൊക്കെ ഒക്കെ ഒത്തുവരുന്ന 'വരനെ' കണ്ടെത്താൻ സാധിച്ചില്ലെന്ന് വിഷമത്തോടെ ബന്ധുക്കൾ പറയുന്നു.

കർണാടകയുടെ ദക്ഷിണ മേഖല ഉൾപ്പെടുന്ന തുളുനാട്ടിലെ ചില വിഭാഗങ്ങൾക്കിടയിൽ ഇത്തരത്തിലുള്ള ചടങ്ങുകൾ നടത്താറുണ്ടെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. മരണപ്പെട്ടവരുടെ വിവാഹം ഇത്തരക്കാർ ഏറെ വൈകാരിക പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും ഈ വിഭാഗത്തിലുള്ളവരുടെ രീതികൾ പരിചയമുള്ളവ!*!ർ വിശദീകരിക്കുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.