SignIn
Kerala Kaumudi Online
Saturday, 27 July 2024 8.49 AM IST

ശബരിമലയിലെ ക്രമീകരണം: റിപ്പോർട്ട് ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ശബരിമലയിൽ ഭക്തർ,ജീവനക്കാർ തുടങ്ങിയവരുടെ താമസത്തിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നതായി ഹൈക്കോടതിയെ തിരുവിതാംകൂർ ദേവസ്വംബോർഡ് അറിയിച്ചു. ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനിയറുടെയും (ബിൽഡിംഗ് ഡിവിഷൻ) ശബരിമല സ്‌പെഷ്യൽ കമ്മിഷണറുടെയും റിപ്പോർട്ട് ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും.
അടിസ്ഥാന സൗകര്യങ്ങളും മറ്റും വിലയിരുത്താൻ ഹൈക്കോടതി ദേവസ്വം ബെഞ്ച് ഈ മാസം എട്ടിന് ശബരിമലയിൽ സന്ദർശനം നടത്തിയിരുന്നു. മുറികൾ,തീർത്ഥാടകകേന്ദ്രങ്ങൾ,ടോയ്ലെറ്റുകൾ എന്നിവയുടെ അറ്റകുറ്റപ്പണി കാലതാമസമില്ലാതെ പൂർത്തിയാക്കണമെന്ന് ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ,ജസ്റ്റിസ് ഹരിശങ്കർ വി.മേനോൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. മുറികളിലെ ഏതെങ്കിലുമൊരു ടൈൽ ഇളകിയതിന് എല്ലാ ടൈലും മാറ്റേണ്ടതുണ്ടോയെന്ന് ആരാഞ്ഞു. ഇത് കാലതാമസത്തിനിടയാക്കും. പൊട്ടിയ ടൈലുകൾ പരിസരങ്ങളിൽ കൂട്ടിയിടുന്നത് തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കും. പാർക്കിംഗ് ക്രമീകരണങ്ങളും കോടതി വിലയിരുത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SABARIMALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.