ന്യൂഡൽഹി: ലാവലിൻ കേസ് 36-ാമത്തെ തവണ ഇന്നലെ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും സുപ്രീംകോടതി പരിഗണിച്ചില്ല. അന്തിമവാദത്തിനായി 112-ാമത്തെ കേസായി പട്ടികയിലുണ്ടായിരുന്നു. എന്നാൽ മറ്റു കേസുകളുടെ വാദമുഖങ്ങൾ നീണ്ടുപോയതിനാൽ പരിഗണിച്ചില്ല. മൂന്നാഴ്ചയ്‌ക്കിടെ അഞ്ചാം തവണയാണ് കേസ് മാറിപോകുന്നത്.
ഇന്ന് മദ്ധ്യവേനൽ അവധിക്കായി അടയ്ക്കുന്ന സുപ്രീംകോടതി, ജൂലായ് എട്ടിനാണ് വീണ്ടും തുറക്കുന്നത്. അതിനാൽ അന്തിമ വാദംകേൾക്കൽ നീളുമെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ്ജ സെക്രട്ടറി കെ. മോഹനചന്ദ്രൻ, മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സി.ബി.ഐ സമർപ്പിച്ച അപ്പീലാണ് കോടതിക്ക് മുന്നിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |