തിരുവനന്തപുരം: കോൺഗ്രസ് മുക്ത കേരളത്തിനായുള്ള മുഖ്യമന്ത്രിയുടെ ദുഷ്പ്രചാരണത്തിന് കിട്ടിയ കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ അധിക്ഷേപിക്കാനും വ്യാജ പ്രചാരണത്തിലൂടെ വർഗീയതയുണ്ടാക്കാനുമാണ് മുഖ്യമന്ത്രി ശ്രമിച്ചത്.
കേന്ദ്ര ഏജൻസികളുടെ അന്വേഷണം മരവിപ്പിക്കുന്നതിന് തൃശൂർ ബി.ജെ.പിക്ക് നൽകിയതിന്റെ സൂത്രധാരനും പിണറായിയാണ്. തൃശൂരിലെ സി.പി.എം കോട്ടകളിൽ വ്യാപകമായ വോട്ടു ചോർച്ചയുണ്ടായി. രഹസ്യ ധാരണയ്ക്കപ്പുറം പരസ്യമായ സി.പി.എം - ബി.ജെ.പി ഡീലാണ് ദൃശ്യമായത്. ബി.ജെ.പിയുടെ വിജയം ഗൗരവമായി കാണണമെന്ന് പറയുന്ന മുഖ്യമന്ത്രി ആത്മപരിശോധന നടത്തണം. എൽ.ഡി.എഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് സമ്മതിക്കുന്ന അദ്ദേഹം അതിന്റെ കാരണങ്ങളെക്കുറിച്ച് മിണ്ടുകയോ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളെ നേരിടാനോ തയാറാകുന്നില്ലെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |