SignIn
Kerala Kaumudi Online
Saturday, 27 July 2024 8.31 AM IST

രാഹുലിന്റെ കാറിൽ രക്തക്കറ: അമ്മയ്ക്കും സഹോദരിക്കുമെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും

rahul

കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ മർദ്ദിച്ച കേസിലെ പ്രതി രാഹുൽ പി. ഗോപാലിന്റെ കാറിൽ രക്തക്കറ കണ്ടെത്തി. ഫോറൻസിക് പരിശോധനയിലാണ് കാറിലെ സീറ്റിൽ രക്തക്കറ കണ്ടെത്തിയത്. ഇത് മനുഷ്യരക്തമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രാഹുലിന്റെ ക്രൂരമർദ്ദനത്തിനിരയായ യുവതിയുടെ രക്തഗ്രൂപ്പുമായി ഒത്തുനോക്കുന്നതടക്കമുള്ള കൂടുതൽ പരിശോധനകൾക്കുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. ഇന്നലെ രാത്രിയാണ് കാർ കസ്റ്റഡിയിലെടുത്തത്. രാഹുലിന്റെ വീട്ടിലും പൊലീസ് പരിശോധന നടത്തിയിരുന്നു.

അതിനിടെ രാഹുൽ പി ഗോപാലിന്റെ അമ്മ പന്തീരാങ്കാവ് പന്നിയൂർകുളം സ്വദേശി ഉഷ, സഹോദരി തിരുവങ്ങൂർ സ്വദേശി കാർത്തിക എന്നിവർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുത്തേക്കും എന്നും റിപ്പോർട്ടുണ്ട്. കൂടുതൽ ശാസ്ത്രീയ തെളിവുകൾ ഇവർക്ക് എതിരായതിനെത്തുടർന്നാണ് ഇതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇരുവരും കോഴിക്കോട് ജില്ല കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. വെളളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം തലവനായ ഫറോക്ക് അസി. കമ്മിഷണർ സജു കെ. അബ്രഹാം നോട്ടീസ് നൽകിയിരുന്നു. അനാരോഗ്യം കാരണം ഹാജരാകാനാവില്ലെന്ന് അറിയിച്ച ഉഷ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

രാഹുലിന് രക്ഷപ്പെടാൻ അവസരമൊരുക്കിയ സീനിയർ സിവിൽ പൊലീസ് ഓഫീസർ ശരത് ലാലിനെ അധികൃതർ സസ്‌പെൻഡുചെയ്തിട്ടുണ്ട്. പ്രതിയെ രാജ്യം വിടാൻ സഹായിച്ചത് ഇയാളാണെന്ന് വ്യക്തമായ സ്ഥിതിക്കാണ് നടപടി. സംഭവദിവസം ഇയാൾ പന്തീരങ്കാവ് സ്റ്റേഷനിലെ ജി ഡി ഡ്യൂട്ടിയിലായിരുന്നു.

കൊലപാതക ശ്രമത്തിനുള്ള കുറ്റം ചുമത്താനുള്ള നീക്കം ശരത്ലാൽ രാഹുലിനെ അറിയിക്കുകയായിരുന്നു. പാെലീസിനെ വെട്ടിച്ച് ചെക്‌പോസ്റ്റ് കടക്കാനും ഇയാൾ രാഹുലിനെയും രാജേഷിനെയും സഹായിച്ചെന്നും അന്വേഷണത്തിൽ വ്യക്തമായെന്നാണ് റിപ്പോർട്ട്. ബംഗളൂരുവിലേക്ക് പോകുന്ന വഴി ഇരുവരുമായി ശരത്‌ലാൽ കൂട്ടിക്കാഴ്ച നടത്തിയെന്നും വ്യക്തമായിട്ടുണ്ട്. ഇയാളുടെ കോൾ റെക്കോഡുകൾ അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്.പന്തീരങ്കാവ് പൊലീസിൽ നിന്ന് പ്രതിയ്ക്ക് വഴിവിട്ട സഹായം ലഭിച്ചെന്ന് യുവതിയും വീട്ടുകാരും നേരത്തേ ആരോപിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, RAHUL, CAR
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.