ലക്‌നൗ: ഉത്തർപ്രദേശിലെ വിവിധ പോളിംഗ് ബൂത്തുകളിൽ ബി.ജെ.പിക്ക് വേണ്ടി നിരവധി തവണ വോട്ട് ചെയ്ത് യുവാവ്. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോ വൈറലായി. ഗുരുതര വീഴ്ചയാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടായതെന്നും സംഭവത്തിൽ കടുത്ത നടപടി എടുക്കണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ഉത്തർപ്രദേശിൽ ബി.ജെ.പി വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന് ഇന്ത്യസഖ്യം ആരോപിക്കുന്നതിനിടയിലാണ് വീഡിയോ പുറത്തുവന്നത്. വോട്ട് ചെയ്‌തയാൾക്ക് പ്രായപൂർത്തിയായതാണോ എന്ന സംശയവും ചിലർ ഉന്നയിക്കുന്നുണ്ട്. യു.പിയിലെ ഫറൂഖാബാദ് മണ്ഡലത്തിലെ ഒരു ബൂത്തിലാണ് സംഭവമെന്നാണ് കരുതുന്നത്. മുകേഷ് രജ്പുത് എന്ന ബി.ജെ.പി സ്ഥാനാർത്ഥിക്കാണ് ഇയാൾ കള്ളവോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. വീഡിയോ പ്രചരിച്ചിട്ടുപോലും നടപടിയെടുക്കാത്ത തിരഞ്ഞെടുപ്പ് കമ്മിഷൻ ഉറങ്ങുകയാണോ എന്നാണ് പ്രതിപക്ഷ നേതാക്കളുടെ ചോദ്യം. അതേസമയം, ഉത്തർപ്രദേശിലെ മണ്ഡലങ്ങളിൽ നിരവധി ചട്ടലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി നേതാക്കൾ ആരോപിക്കുന്നു.
തെറ്റൊന്നും ചെയ്തില്ലെന്ന്
സേവേറിയോസ് കുര്യാക്കോസ്
പത്തനംതിട്ട: സസ്പെൻഷൻ നടപടി കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ ക്നാനായ സഭയുടെ റാന്നി വലിയ പള്ളിയിലെത്തിയ കുര്യാക്കോസ് മാർ സേവേറിയോസ് മെത്രാപ്പൊലീത്ത വിശ്വാസികളോട് സംസാരിച്ചു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അച്ചടക്ക നടപടി വേദനിപ്പിച്ചെന്നും വിതുമ്പിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
അന്ത്യോക്യാ പാത്രിയർക്കീസ് ബാവയുടെ ഉത്തരവുകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് മെത്രാപ്പൊലീത്തയെ ബാവ സസ്പെൻഡ് ചെയ്തത്. സമുദായ അംഗങ്ങൾ നൽകിയ ഹർജി പരിഗണിച്ച കോട്ടയം മുൻസിഫ് കോടതി സസ്പെൻഷൻ സ്റ്റേ ചെയ്യുകയായിരുന്നു.
ക്നാനായ സഭയ്ക്കുമേൽ പാത്രിയർക്കീസ് ബാവയ്ക്ക് ആത്മീയ അധികാരം മാത്രം മതിയെന്നും ഭരണപരമായ അധികാരം വേണ്ടെന്നുമുള്ള ഭരണഘടനാ ഭേദഗതിക്ക് നീക്കം നടക്കുന്നുണ്ട്. നാളെ ചിങ്ങവനത്തെ സഭാ ആസ്ഥാനത്ത് ചേരുന്ന കൗൺസിൽ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമായേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |