പത്തനംതിട്ട : ലുക്ക് ഔട്ട് നോട്ടീസിനെ തുടർന്ന് ന്യൂഡൽഹി വിമാനത്താവളത്തിൽ കുടുങ്ങിയ പോക്‌സോ കേസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് നാട്ടിലേക്കു കൊണ്ടുവരുന്നതിനിടെ രക്ഷപ്പെട്ടു. പത്തനംതിട്ട സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി വടശേരിക്കര സ്വദേശി സച്ചിൻ രവിയാണ് രക്ഷപ്പെട്ടത്. വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കപ്പെട്ടയാളെ കേരള പൊലീസ് എത്തി കൂട്ടിക്കൊണ്ടുവരുന്നതിനിടെ തമിഴ്‌നാട്ടിലെ കാവേരിപട്ടണത്തു വച്ചാണ് രക്ഷപ്പെട്ടത്.
ഷാർജയിൽ നിന്ന് ഡൽഹി വിമാനത്താവളത്തിൽ എത്തിയ സച്ചിൻ രവിയെ പത്തനംതിട്ട സൈബർ പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത് ബാംഗളുരു വിമാനത്താവളത്തിൽ എത്തിച്ചു. അവിടെ നിന്ന് ബസ് മാർഗം പത്തനംതിട്ടയിലേക്ക് കൊണ്ടുവരുകയായിരുന്നു. ചെന്നൈയ്ക്ക് സമീപം കാവേരിപട്ടണത്ത് ഇന്നലെ പുലർച്ചെ ബസ് നിറുത്തി. യാത്രക്കാർക്ക് പ്രാഥമികാവശ്യങ്ങൾ നടത്താൻ സമയം നൽകി. ഇതിനിടെയാണ് സച്ചിൻ ദേവ് പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപെട്ടത്. ഇയാളെ കണ്ടെത്താൻ തമിഴ്നാട് പൊലീസിന്റെ സഹായം തേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |