പട്ന: ബിഹാറിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആരും വോട്ടുചെയ്യരുതെന്ന് വിദ്യാർത്ഥികളോട് ആവശ്യപ്പെട്ട അദ്ധ്യാപകനെ ജയിലിലടച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ചാണ് അദ്ധ്യാപകനെതിരായ നടപടി.മുസാഫർപുരിലെ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകനായ ഹരേന്ദ്ര രജക്കാണ് സൗജന്യ ഭക്ഷ്യപദ്ധതി പ്രകാരം മനുഷ്യന് കഴിക്കാനാവാത്ത അരി വിതരണം ചെയ്യുന്ന മോദിക്ക് ആരും വോട്ട് ചെയ്യരുതെന്ന് ക്ലാസിനിടെ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടത്.
ഇക്കാര്യം വിദ്യാർത്ഥികൾ അറിയിച്ചതുപ്രകാരം മാതാപിതാക്കളിൽ ചിലർ പരാതി നൽകുകയായിരുന്നു. വിദ്യാർത്ഥികളുടെ മൊഴിയെടുത്ത ഡി.ഇ.ഒ അദ്ധ്യാപകനെതിരെ റിപ്പോർട്ട് നൽകുകയും ചെയ്തു. തുടർന്നാണ് ഹരേന്ദ്ര രജക്കിനെ അറസ്റ്റ് ചെയ്തത് ജയിലിലടച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |