ചേർത്തല : ചൊരിമണലിൽ കാർഷിക വിപ്ളവം അരങ്ങേറിയ കഞ്ഞിക്കുഴിയിൽ ചെറുധാന്യകൃഷിയും വിജയത്തിലേക്ക്. സാധാരക്കാരന്റെ ഭക്ഷണം എന്നതിൽ നിന്നും സ്റ്റാർ മെനുവിലേക്ക് ചെറുധാന്യങ്ങൾ എത്തിക്കൊണ്ടിരിക്കുന്നത് മുന്നിൽ കണ്ടാണ് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ ഉദ്യമം.
ഇവിടുത്തെ മണ്ണിൽ ഏറ്റവും അനുയോജ്യമാണെന്ന് കണ്ട് താമരച്ചാൽ പാടശേഖരത്തിലാണ് റാഗി കൃഷി ചെയ്തത്. കർമ്മസേന കൺവീനർ ജി.ഉദയപ്പന്റെ നേതൃത്വത്തിലാണ് കൃഷി.
വിളവെടുപ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ,കൃഷി ഓഫീസർ റോസ്മി ജോർജ്,കർമ്മ സേന കൺവീനർ ജി.ഉദയപ്പൻഎന്നിവർ പങ്കെടുത്തു.
വെള്ളം കുറവ് മതി
വെള്ളത്തിന്റെ ആവശ്യകത കുറവുമുള്ള റാഗി കൃഷി കഞ്ഞിക്കുഴിയുടെ മണ്ണിൽ കൂടുതലാക്കുക ലക്ഷ്യം
കാലാവസ്ഥ വ്യതിയാനം മറ്റു കൃഷികൾക്ക് പ്രതികൂലമാകുമ്പോൾ ഇതിലൂടെ കർഷകർക്ക് അധികവരുമാനം ഉറപ്പാക്കാനാകും
താരമത്യേന ചൂടിനെ പ്രതിരോധിക്കാൻ കഴിയുന്നതാണ് റാഗി കൃഷിയെന്നതും സഹായകരം
പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റാഗിവിത്ത് കർഷകർക്കും കാർഷിക ഗ്രൂപ്പുകൾക്കും വാങ്ങി നൽകിയത്. തൊഴിലുറപ്പു തൊഴിലാളികളും പാടശേഖരങ്ങളിൽ കൃഷി നടത്തിയിരുന്നു
- എം.സന്തോഷ് കുമാർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |