കുന്നത്തൂർ: ശാസ്താംകോട്ട തടാകത്തിന്റെ തീരത്ത് വൻതോതിൽ മാലിന്യം തള്ളിയ നിലയിൽ.തടാകതീരത്ത് വള്ളക്കടവിന് അടുത്തായിട്ടാണ് മാലിന്യക്കൂന കണ്ടെത്തിയത് .ഗാർഹിക മാലിന്യമെന്ന് സംശയിക്കാവുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യമാണ് ഉപേക്ഷിച്ചത്. വേനൽ മഴ ശക്തമായതിനാൽ മാലിന്യം ചീഞ്ഞളിഞ്ഞും മഴ വെള്ളത്തിൽ കുത്തിയൊലിച്ചും തടാകത്തിൽ എത്തുമായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ തടാക സംരക്ഷണ സമിതി ആകഷൻ കൗൺസിൽ പ്രവർത്തകരെ പരാതി അറിയിച്ചു. ലോക ജൈവ വൈവിധ്യദിനാചരണത്തിന്റെ ഭാഗമായി തടാക സന്ദർശനം നടത്തിയപ്പോഴാണ് ആക്ഷൻ കൗൺസിൽ പ്രവർത്തകർക്ക് മുന്നിൽ പരാതിയുമായി നാട്ടുകാരെത്തിയത്. തുടർന്ന് ഹരിത കർമ്മസേനാംഗങ്ങളെത്തി മാലിന്യം നീക്കം ചെയ്തു.
മദ്യകുപ്പികളും പ്ലാസ്റ്റിക് കവറുകളും
തടാക തീരത്ത് ഗുരുതരമായ മാലിന്യ നിക്ഷേപം നടക്കുന്നതായി സംരക്ഷണ സമിതി ചൂണ്ടിക്കാട്ടി സന്ദർശനത്തിന് എത്തുന്നവരിൽ ഒരു വിഭാഗം മദ്യകുപ്പികളും പ്ലാസ്റ്റിക് കവറുകളും അടക്കം തീരത്ത് ഉപേക്ഷിക്കുകയാണ് പതിവ്. തടാകത്തിലേക്ക് കുപ്പികൾ എറിയുന്നതും പതിവാണ്. മദ്യവും മയക്കുമരുന്നു വിപണനവും തടാക തീരം കേന്ദ്രീകരിച്ച് ഏറെ നാളായി നടന്നു വരുന്നു.
ശാസ്താംകോട്ട പൊലീസിന്റെ മൂക്കിന് കീഴെയാണ് ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നത്.ഇത്തരം പ്രവർത്തനങ്ങൾക്ക് ഒരു പരിധി വരെയെങ്കിലും തടയിടാൻ തടാക തീരത്ത് പൊലീസ് കാവലേർപ്പെടുത്തണം.
എസ്.ബാബുജി, ചെയർമാൻ
സംരക്ഷണ സമിതി ആകഷൻ കൗൺസിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |