തിരുവനന്തപുരം: ഇന്നലെ ഇടവ വെറ്റക്കടയ്ക്ക് സമീപം കടലിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ 14കാരിയായ ശ്രേയയുടെ മൃതദേഹം സംസ്കരിച്ചു. വീട്ടിൽ കുട്ടി അമിതമായി ടാബ് ഉപയോഗിക്കുന്നതിൽ വഴക്ക് പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് പത്താംക്ലാസുകാരിയായ ശ്രേയയെ കാണാതായത്. തുടർന്ന് നടത്തിയ തെരച്ചിലൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ശ്രേയയ്‌ക്കൊപ്പം മറ്റൊരു കുട്ടിയുമുണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ ആദ്യം പറഞ്ഞിരുന്നു. എന്നാൽ ദൂരെ നിന്നാണ് ഇവർ ശ്രേയ കടലിലേക്ക് പോകുന്നത് കണ്ടത്. അതിനാൽ തന്നെ മറ്റൊരാൾ ഒപ്പമുണ്ടായിരുന്നുവെന്ന് ഉറപ്പിക്കാൻ കഴിയില്ല. തെരച്ചിലിൽ ഇതുവരെ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്.
കുട്ടി വീട്ടിൽ നിന്ന് പോയി കുറച്ച് സമയത്തിനുള്ളിൽ തന്നെ കടലിലേക്ക് പോയെങ്കിൽ ആ വീടിന് അടുത്തുള്ള ആരെങ്കിലും ആവാം കുട്ടിക്ക് ഒപ്പം പോയത്. എന്നാൽ ഇതുവരെ മറ്റ് മിസിംഗ് പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. പക്ഷേ പൂർണമായും മറ്റൊരാൾ ഒപ്പം ഇല്ലെന്നത് പൊലീസ് തള്ളിയിട്ടില്ല. തെരച്ചിൽ തുടരുകയാണ്.
കടലിലേക്ക് കുട്ടി പോകുന്നത് കണ്ട് ചില മത്സ്യത്തൊഴിലാളികൾ തടഞ്ഞിരുന്നു. എന്നാൽ തന്റെ മാതാപിതാക്കൾ അവിടെ ഉണ്ടെന്ന് പറഞ്ഞാണ് കുട്ടി പോയതെന്ന് അവർ വ്യക്തമാക്കി. പെൺകുട്ടി കടലിലേക്ക് നടക്കുന്നത് കണ്ട് രക്ഷിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും കുട്ടി തിരയിൽപ്പെട്ട് പോകുകയായിരുന്നു. ഇടവ വെണ്‍കുളം ചെമ്പകത്തിന്‍മൂട് പ്ലാവിളയില്‍ സാജന്‍ ബാബുവിന്റെയും സിബിയുടെയും മകളാണ് ശ്രേയ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |