കൊച്ചി: മുൻനിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാൻസ് കഴിഞ്ഞ സാമ്പത്തിക വർഷം 2198 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി. മാർച്ച് 31ന് അവസാനിച്ച നാലാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 35.7 ശതമാനം ഉയർന്നു 564 കോടി രൂപയായി..
കമ്പനിയുടെ ആസ്തി മൂല്യം 42,070 കോടി രൂപയിലെത്തി. രണ്ടു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് ഒരു രൂപ ഇടക്കാല ലാഭവിഹിതം വിതരണം ചെയ്യാനും ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു.
മികച്ച വളർച്ചാനിരക്ക് നിലനിർത്തി വരും വർഷങ്ങളിൽ കൂടുതൽ നേട്ടമുണ്ടാക്കാനാണ് ശ്രമമെന്ന് മണപ്പുറം ഫിനാൻസ് എം.ഡിയും സി.ഇ.ഒയുമായ വി.പി. നന്ദകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |