തിരുവനന്തപുരം: എക്‌സൈസ് മന്ത്രി എം.ബി. രാജേഷിനെ സ്ഥാനത്ത് നിന്ന് മാറ്റി നിറുത്തി, സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് മദ്യനയ അഴിമതിയെപ്പറ്റി ജുഡിഷ്യൽ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് പ്രവർത്തക സമതിയംഗം രമേശ് ചെന്നിത്തല. സർക്കാർ ഇതുവരെ മദ്യനയത്തിൽ മാറ്റം വരുത്തുന്നതിനുള്ള ചർച്ചകളിലേക്ക് കടന്നിട്ടില്ലെന്ന് മന്ത്രി പറയുന്നത് രക്ഷപ്പെടാനുള്ള തന്ത്രമാണ്. ഡ്രൈഡേയിലെ മദ്യവിൽപന പുനരാരംഭിക്കുന്ന കാര്യത്തിൽ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ഉന്നതാധികാര സമിതി അനുകൂല തീരുമാനമടുത്തെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. യഥേഷ്ടം പുതിയ ബാറുകൾ അനുവദിച്ച് കേരളത്തിൽ മദ്യലഭ്യത വർദ്ധിപ്പിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |