SignIn
Kerala Kaumudi Online
Saturday, 17 August 2024 7.10 AM IST

ചേന്ദമംഗലം പ്രതീക്ഷയിൽ 'കൈത്തറി ഗ്രാമം' തുണയാകും

kaithari

പറവൂർ: മലയാളിത്തനിമയുള്ള വസ്ത്രമേതെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ലൂ. കൈത്തറി. എറണാകുളത്തെ ചേന്ദമംഗലം കൈത്തറിയാകട്ടെ ലോകപ്രശസ്തവുമാണ്. എന്നാൽ, ഇവിടെ ഈ മേഖല ഇന്നും വേണ്ടരീതിയിൽ ഉയർന്നിട്ടില്ല. കൈത്തറി മേഖലയിലെ പുതിയ സംവിധാനങ്ങൾ പ്രായോഗികമായി വിജയത്തിലെത്താത്തത് ആണ് കാരണം. കൈത്തറി ഗ്രാമം പദ്ധതി പൂർത്തിയാവുന്നതോടെ തങ്ങളുടെ ജീവിതനിലവാരവും ഉയരുമെന്ന പ്രതീക്ഷയിലാണ് ചേന്ദമംഗലത്തുകാർ. അതേസമയം, ചേന്ദമംഗലം കൈത്തറിക്ക് ശുഭപ്രതീക്ഷയായി കേന്ദ്ര ഹാന്റ്ലൂം ആൻഡ് ടെക്സ്റ്റൈയിൽ കമ്മീഷണർ ‌ഡോ. ബീന ഡെപ്യൂട്ടി ഡയറക്ടർ സുബ്രഹ്മണ്യം, എൻ.എച്ച്.ഡി.സി, ഡി.ഐ.സി ഉദ്യോഗസ്ഥർ എന്നിവരോടൊപ്പം മേഖലയിലെ കൈത്തറി സംഘങ്ങൾ സന്ദർശിച്ചു.

ആവശ്യമായ ഫണ്ടുകളും പാവ് വാർപ്പ് സൈസ് യൂണിറ്റ് ചേന്ദമംഗലം യാൺ സൊസൈറ്റിക്ക് അനുവദിക്കും. സംഘങ്ങൾക്ക് മാർജിൻ മണി തുക നൽകും. മുദ്ര ലോൺ തൊഴിലാളികൾക്കും സംഘങ്ങൾക്കും ലഭിക്കുന്നതിന് നടപടികൾ സ്വീകരിക്കും

ഡോ. ബീന

കേന്ദ്ര ഹാന്റ്ലൂം ആൻഡ് ടെക്സ്റ്റൈയിൽ കമ്മീഷണർ

വളർച്ചയ്ക്ക് പാവ് നെയ്യാൻ 'കൈത്തറിഗ്രാമം'

ചേന്ദമംഗലം പഞ്ചായത്തിലെ കിഴക്കുംപുറം കോറ്റാട്ടാൽ പ്രദേശത്താണ് കൈത്തറി ഗ്രാമം. 2022 നവംബറിൽ ശിലയിട്ടു. കൈത്തറിയുടെ വളർച്ചയ്ക്ക് പുതിയ സാദ്ധ്യതകൾ കണ്ടെത്തുക, ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി ആവിഷ്കരിച്ചത്. രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം. പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി വരികയാണ്. ചേന്ദമംഗലം ഹാൻസ്, വീവേഴ്സ് യാൺ സംഘങ്ങളുടെ രണ്ട് ഏക്കറോളം വരുന്ന സ്ഥലത്താണ് കൈത്തറിഗ്രാമം നിർമ്മിക്കുന്നത്. നിഫ്റ്റ് കണ്ണൂർ തയാറാക്കിയ പദ്ധതിയുടെ നിർമ്മാണ പ്രവൃത്തികൾ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനി ലിമിറ്റഡാണ് നടത്തുന്നത്. കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹാൻഡ് ലൂം ടെക്നോളജിക്കാണ് നിർവഹണ ചുമതല.

പദ്ധതി ചെലവ്

19.25 കോടി രൂപ

(മൂന്ന് ഘട്ടങ്ങളിലായി)

കൈത്തറിഗ്രാമത്തിലെ ആകർഷണങ്ങൾ

കാലോചിതമായ ഡിസൈനുകൾ രൂപപ്പെടുത്താൻ സാങ്കേതിക സൗകര്യങ്ങളുള്ള ഡിസൈൻ സെന്റർ

ഉത്പാദന കേന്ദ്രം

പ്രദർശനത്തിനും വില്പനയ്ക്കുമായി എക്സിബിഷൻ സെന്റർ

മിനി കോൺഫറൻസ് ഹാൾ, കൺവെൻഷൻ സെന്റർ

പ്രമുഖ കൈത്തറി ഉത്പന്നങ്ങളും അവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന തറികളും സാങ്കേതിക സൗകര്യങ്ങളും പ്രദർശിപ്പിക്കുന്ന മ്യൂസിയം

സഞ്ചാരികളെ ആകർഷിക്കുന്ന ബോട്ട് ജെട്ടി

സന്ദർശകർക്ക് താമസസൗകര്യം

ആഗ്രഹിക്കുന്ന തുണിത്തരങ്ങൾ നെയ്തുകൊടുക്കാനുള്ള സൗകര്യം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.