കോട്ടയം : വിവാദമായ മദ്യനയംമാറ്റപ്പിരിവിൽ കോഴയാരോപണം നിഷേധിച്ച് അസോസിയേഷൻ നേതാവ് അനിമോൻ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ശബ്ദരേഖയിട്ടത് ദേഷ്യവും സമ്മർദ്ദവും കാരണമെന്നാണ് മൊഴി. കുറവിലങ്ങാട് അനിമോന്റെ ഉടമസ്ഥതയിലുള്ള സാനിയോ ബാറിലെത്തി ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റാണ് അഞ്ചുമണിക്കൂർ നീണ്ട മൊഴി രേഖപ്പെടുത്തിയത്. ആസ്ഥാനമന്ദിരം വാങ്ങാൻ ഇടുക്കിയിൽ നിന്ന് 50 ലക്ഷം രൂപ പിരിക്കാൻ സംസ്ഥാന പ്രസിഡന്റ് സമ്മർദ്ദം ചെലുത്തിയതോടെ ദേഷ്യം വന്നു. തുടർന്നാണ് 45 പേരുള്ള ഗ്രൂപ്പിൽ ശബ്ദരേഖയിട്ടത്. പറഞ്ഞത് കൃത്യമായി ഓർമ്മയില്ല. ശബ്ദരേഖ പുറത്തുവിട്ടത് പണം നൽകാൻ താത്പര്യമില്ലാത്തവർ ആകാമെന്നും മൊഴിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |