ഡബ്ലിൻ : യി.കെയിൽ നിന്നും അനധികൃതമായി അയർലൻഡിലേക്ക് കടക്കാന്‍ ശ്രമിച്ച 50 പേരെ അയർലൻഡ് പൊലീസ് സേന ഗാർഡ ഇടപെട്ട് മടക്കിയയച്ചു. മടങ്ങിപ്പോകാൻ ഇവർ വിസമ്മദിച്ചിരുന്നു. നാല് ദിവസത്തെ പരിശ്രമത്തിന് ശേഷമാണ് ഇവരെ യു.കെയിലേക്ക് തിരികെ അയച്ചത് എന്ന് ഗാർഡ പറഞ്ഞു. യു.കെയുടെ റുവാണ്ട പദ്ധതിയെ ഭയന്നാണ് കുടിയേറ്റക്കാർ അനധികൃതമായി അയർലാൻഡിലേക്ക് വന്നത്. നിരവധപ്പേർ ഇങ്ങനെ അയർലാൻഡിൽ എത്തുന്നുവെന്ന വാദത്തെ ശരിവയ്ക്കുന്ന നടപടികളാണ് ഇപ്പോൾ ഉണ്ടായത്.
റുവാണ്ട പദ്ധതി
യുകെയിൽ അനധികൃതമായി താമസിക്കുന്നവരെ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയുമായി ഉണ്ടാക്കിയ പ്രത്യേക ധാരണപ്രകാരം അവിടെയ്ക്ക് കയറ്റി വിടുന്ന പദ്ധതിയാണ് റുവാണ്ട പദ്ധതി. 2023 അവസാന മുതൽ അനധികൃത കുടിയേറ്റം തടയാൻ ഗാർഡ പ്രത്യേക ഓപ്പറേഷനുകൾ നടത്തിവരുന്നുണ്ട്. ഇതിന്റെ ഭാഗമായി മതിയായ രേഖകളില്ലാതെ അയർലൻഡിലേക്ക് കടക്കാൻ ശ്രമിച്ച 50 പേരേ മടക്കി അയച്ചതും. അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നവരെ തടയാൻ അതിർത്തിയിൽ ഗാർഡ തുടരുമെന്നും തുടർച്ചയായി ഇമിഗ്രേഷൻ പരിശോധനകൾ നടത്തുമെന്നും ഗാർഡ അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |