1.13 ലക്ഷം വിദ്യാർത്ഥികൾ
തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി കോമൺ എൻട്രൻസ് പരീക്ഷ (കീം) ജൂൺ 5 മുതൽ 9 വരെ വിവിധ കേന്ദ്രങ്ങളിൽ ഓൺലൈനായി നടക്കും. ആദ്യമായാണ് കീം പ്രേവശന പരീക്ഷ ഓൺലൈനായി നടത്തുന്നത്. ജില്ലകളിലെ 130 സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ 198 പരീക്ഷാ കേന്ദ്രങ്ങളിലും ഡൽഹി (2കേന്ദ്രങ്ങൾ), മുംബയ്, ദുബായ് (1വീതം) കേന്ദ്രങ്ങളിലുമാണ് പരീക്ഷ. 1,13,447 വിദ്യാർത്ഥികൾ പരീക്ഷയെഴുതും. സർക്കാർ സ്ഥാപനമായ സി-ഡിറ്റാണ് ഓൺലൈൻ പരീക്ഷയ്ക്കുളള സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്. സോഫ്റ്റ്‌വെയറിന്റെയും അനുബന്ധ ഉപകരണങ്ങളുടെയും മോക്‌ടെസ്റ്റും ട്രയൽ പരീക്ഷയും പൂർത്തിയാക്കി. സാങ്കേതിക കാരണങ്ങളാൽ പരീക്ഷ മാറ്റിവയ്ക്കേണ്ടി വന്നാൽ ജൂൺ 10ന് നടത്താൻ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. ജൂൺ 20ന് ഫലം പ്രസിദ്ധപ്പെടുമെന്നും മന്ത്രി ഡോ. ആർ. ബിന്ദു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒരു ദിവസം പരമാവധി 18,993 പേർക്ക് പരീക്ഷയെഴുതാം. ഒരു കേന്ദ്രത്തിൽ ഒരേസമയം 126 പേർക്ക് പരീക്ഷയെഴുതാം. എല്ലാ കേന്ദ്രത്തിലും കരുതൽ കമ്പ്യൂട്ടറും സി.പി.യു ബാക്ക്അപ്പും ജനറേറ്ററും സജ്ജമാക്കിയിട്ടുണ്ട്. പ്രവേശന പരീക്ഷാ കമ്മിഷണറേറ്റിലും ജില്ലാ കേന്ദ്രങ്ങളിലും കൺട്രോൾ റൂമുകൾ തുറന്നു. നോഡൽ ഓഫീസർമാർക്കാണ് ജില്ലകളിലെ മേൽനോട്ട ചുമതല. 130 കേന്ദ്രങ്ങളിലും പ്രത്യേക കോ-ഓർഡിനേറ്റർമാരും നിരീക്ഷകരും ഉണ്ടായിരിക്കും. ദുബായിയിൽ ജൂൺ 6നും ഡൽഹിയടക്കം ബാക്കിയുളള കേന്ദ്രങ്ങളിൽ ജൂൺ 5നും പരീക്ഷ തുടങ്ങും. ബി.ഫാം പ്രവേശനത്തിനുളള പ്രത്യേക പരീക്ഷ ജൂൺ 6ന് ഉച്ചയ്ക്ക് 3.30 മുതൽ 5.30 വരെ നടക്കും.
വിദ്യാർഥികൾക്കുളള നിർദ്ദേശങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |