തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളും ടോയ്‌ലറ്റുകളും പരിശോധിച്ച് വൃത്തിഹീനമെങ്കിൽ കരാറുകാർക്കെതിരെ നടപടി സ്വീകരിക്കാൻ മാനേജ്മെന്റിന് മന്ത്രി കെ.ബി.ഗണേശ്‌കുമാറിന്റെ നിർദ്ദേശം. സി.എം.ഡി പ്രമോജ് ശങ്കറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഡിപ്പോകൾ സന്ദർശിക്കുകയും ടോയ്ലറ്റുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്തിരുന്നു. കോട്ടയം, തിരുവല്ല യൂണിറ്റുകളിലെ ടോയ്ലറ്റുകളിൽ കരാർ ഉടമ്പടിയിലെ ശുചീകരണ പ്രവർത്തനങ്ങളിലെ വ്യവസ്ഥകളൊന്നും പാലിക്കുന്നില്ലയെന്നത് ഗൗരവത്തോടെ കാണാനും നടപടിയുണ്ട്.
യാത്രക്കാരെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ നടപടി കൈക്കൊളളണമെന്നും കേരളത്തിലെ എല്ലാ യൂണിറ്റുകളിലും മിന്നൽ പരിശോധനകൾ കർശനമാക്കണമെന്നും സി.എം.ഡി നിർദ്ദേശം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളിലെ ശുചീകരണം പരിശോധിച്ച് വിലയിരുത്തുന്നതിനായി ഹൗസ് കീപ്പിംഗ് കമ്മിറ്റികൾ രൂപീകരിച്ച് റിപ്പോർട്ട് നൽകുവാനും നടപടിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |