തിരുവനന്തപുരം: മേയ് 31ആയ നാളെ വിരമിക്കുന്നത്16638 സർക്കാർ ജീവനക്കാർ.ഇവർക്ക് 15 ലക്ഷം രൂപ മുതൽ ഒരുകോടിവരെ വിരമിക്കൽ ആനുകൂല്യമായി നൽകേണ്ടിവരും.മൊത്തം 9150കോടിയോളം രൂപ വേണ്ടിവരും.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ഇതിന് തടസ്സമുണ്ടാകില്ലെന്ന് ധനവകുപ്പ് അറിയിച്ചു.വായ്പാത്തുകയും വരുമാനത്തിലെ നീക്കിയിരുപ്പും ഉപയോഗിച്ച് ആനുകൂല്യം നൽകാനാണ് തീരുമാനം.
ഒറ്റയടിക്ക് വിതരണം ചെയ്യേണ്ടിവരില്ല. ഫയലുകൾ പാസായി വരാൻ മൂന്ന് മുതൽ ആറുമാസം വരെ സമയമെടുക്കും.ഓരോ ഫയലും പാസായി വരുന്ന മുറയ്ക്ക്ഓരോ മാസവും കൃത്യമായി വിതരണം ചെയ്യും. സാമ്പത്തിക ബാദ്ധ്യതയിൽ നിന്ന് തൽക്കാലം ഒഴിഞ്ഞുനിൽക്കാൻ പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്നത് സർക്കാർ പരിഗണിച്ചിരുന്നെങ്കിലും രാഷ്ട്രീയ കാരണങ്ങളാൽ അത് മാറ്റിവെച്ചു. പെൻഷൻ ചെലവിനൊപ്പം വിരമിക്കൽ ആനുകൂല്യത്തിനുള്ള തുകയും ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്ന് ധനവകുപ്പ് അറിയിച്ചു. 22000ത്തോളം പേരാണ് ഈ വർഷം വിരമിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |