SignIn
Kerala Kaumudi Online
Saturday, 06 July 2024 10.17 AM IST

താൻ മരിച്ചുപോയാൽ മകൾക്ക് ആരുമില്ലെന്ന ഭയം ലീലയെ വേദനിപ്പിച്ചു; ഒടുവിൽ മകളുടെ കഴുത്തറുത്ത് ജീവനൊടുക്കി

leela

തിരുവനന്തപുരം: മകളെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം അമ്മ ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. അറക്കുന്ന് സ്വദേശി ലീലയാണ് (77) മരിച്ചത്. മകൾ ബിന്ദുവിനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചതിനുശേഷം ലീല ജീവനൊടുക്കുകയായിരുന്നു.

അമ്മയാണ് തന്റെ കഴുത്തുമുറിച്ചതെന്ന് ബിന്ദു പൊലീസിനോട് പറഞ്ഞു. ബിന്ദു കിടപ്പുരോഗിയാണ്. പ്രമേഹവുമുണ്ട്. ലീലയുടെ ഭർത്താവും ബിന്ദുവിന്റെ ഭർത്താവും നേരത്തെ മരണപ്പെട്ടിരുന്നു. ലീലയുടെ ഒരു മകൻ മാസങ്ങൾക്കുമുൻപ് അപകടത്തിൽ മരണപ്പെട്ടിരുന്നു. മറ്റൊരു മകൻ ബന്ധുക്കളുടെ ഒപ്പമാണ് താമസിക്കുന്നത്. തനിക്ക് പ്രായമായി, മരിച്ചുപോയാൽ മകൾക്ക് ആരുമെല്ലെന്ന് ലീല പറയാറുണ്ടായിരുന്നു. അതിനാലാകാം മകളുടെ കഴുത്തറുത്ത ശേഷം ജീവനൊടുക്കിയത്.


ലീലയ്ക്കും ബിന്ദുവിനുമുള്ള ഭക്ഷണവുമായി രാവിലെ ബന്ധുവീട്ടിലെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ ലീലയുടെ മൃതദേഹം കണ്ടത്. കഴുത്തിൽ മുറിവേറ്റ നിലയിലായിരുന്നു ബിന്ദു. ഇതുകണ്ടയുടൻ ബന്ധു വാർഡ് മെമ്പറെ വിവരമറിയിക്കുകയായിരുന്നു. ഉടൻ പൊലീസ് അടക്കം സ്ഥലത്തെത്തി. ബിന്ദുവിനെ ആശുപത്രിയിലേക്ക് മാറ്റി.

മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയാണ് ലീല ആത്മഹത്യ ചെയ്തത്. കുടുംബം സാമ്പത്തിക പ്രശ്‌നങ്ങൾ നേരിട്ടിരുന്നതായി പൊലീസ് പറയുന്നു.ഗുരുതരമായി പരിക്കേറ്റ ബിന്ദു നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സയിലാണ്. ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോകും.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ 1056, 0471 2552056).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DEATH, THIRUVANANTHAPURAM, POLICE, MOTHER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.