പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സൂപ്പർഹിറ്റ് ചിത്രമാണ് അമർ അക്ബർ അന്തോണി. ചിത്രത്തിൽ അതിഥി വേഷത്തിൽ ആസിഫലിയും എത്തിയിരുന്നു. എന്നാൽ ചിത്രത്തിൽ ആസിഫലി ചെയ്യാനിരുന്ന കഥാപാത്രം പൃഥ്വിരാജിന്റെ നിർദേശപ്രകാരം സംവിധായകൻ നാദിർഷ മറ്റൊരാൾക്ക് കൊടുത്തെന്ന രീതിയിൽ ആരോപണമുയർന്നിരുന്നു. ഇപ്പോഴിതാ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആരോപണത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ആസിഫലി.
ആ മൂന്ന് പേർ തമ്മിലുള്ള സൗഹൃദമാണ് കറക്‌ട് ആകുക. താനായിരുന്നു ആ കഥാപാത്രം ചെയ്തതെങ്കിൽ അനിയനെ പോലെ തോന്നുമായിരുന്നെന്നും അതാണ് രാജുവേട്ടൻ അങ്ങനെ പറഞ്ഞതെന്നും ആസിഫ് വ്യക്തമാക്കി.
ആസിഫലിയുടെ വാക്കികൾ
'അത് ഭയങ്കര തെറ്റിദ്ധാരണയാണ് കേട്ടോ. രാജുവേട്ടൻ പറഞ്ഞതിന്റെ അർത്ഥം ഒരിക്കലും അങ്ങനെയല്ല. അതിൽ അവർ മൂന്ന് പേരുമാണെങ്കിൽ കറക്ട് ആയിരിക്കും. ആ സ്‌ക്രീൻ സ്‌പേസിൽ ഞാൻ പോയി നിന്നാൽ ആളുകൾക്ക് കാണുമ്പോൾ ഞാനൊരു അനിയനെ പോലെ തോന്നിയേക്കാം. അപ്പോൾ അതുകൊണ്ടാണ് രാജുവേട്ടൻ അങ്ങനെ പറഞ്ഞത്.
എന്നെ ആ സിനിമയിൽ നിന്ന് മാറ്റണമെന്നല്ല പറഞ്ഞത്. ഞാനായിരുന്നെങ്കിൽ ചിലപ്പോൾ ആ ഫീൽ സിനിമയ്ക്ക് കിട്ടില്ല. ആ സിനിമ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാൻ പോകാൻ കാരണം ആ മൂന്ന് പേരെ കണ്ടതുകൊണ്ടാണ്. അല്ലെങ്കിൽ ആ ടീമിനെ ആദ്യം മുതലേ കൺവിൻസ് ചെയ്യണം. ഇത് ഓൾ റെഡി കൺവിൻസ് ആയ ടീമാണ്.
എനിക്ക് നേരത്തെ ഒരു അപകടം സംഭവിച്ചു. അന്ന് മുതൽ എല്ലാ ദിവസവും എന്നെ വിളിച്ചുകൊണ്ടിരിക്കുന്ന രണ്ടുപേരാണ് രാജുചേട്ടനും സുപ്രിയ ചേച്ചിയും. രാജു ചേട്ടൻ എന്നെ വിളിച്ചിട്ട് ഞാൻ ഫോണെടുക്കാതിരുന്നിട്ട് സുപ്രിയ സമയുടെ ഫോണിൽ വിളിച്ച് കാര്യം അന്വേഷിച്ചു. രാജു ചേട്ടൻ പോയ അതേ ആശുപത്രിയിൽ അതേ ഡോക്ടറുടെയടുത്ത് പോകണമെന്ന് പറഞ്ഞു. സർജറി കഴിഞ്ഞാൽ എല്ലാം കഴിഞ്ഞെന്ന് നീ ഓർക്കരുത്, ഇനിയാണ് നീ അനുഭവിക്കാൻ പോകുന്നതെന്ന് പറഞ്ഞു. അങ്ങനെ എന്റെ കാര്യങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്നവരാണ്.
ഞങ്ങളുടെയിടയിൽ അങ്ങനെയൊരു പ്രശ്നമുണ്ടെന്ന് സോഷ്യൽ മീഡിയയിൽ കണ്ടപ്പോൾ എനിക്കത് ഭയങ്കര വിഷമമായി. സോഷ്യൽ മീഡിയയിൽ അങ്ങനെ മറുപടി കൊടുക്കുന്നയാളല്ല ഞാൻ. പക്ഷേ ഇതിനൊരു മറുപടി കൊടുക്കണമെന്ന് ഭയങ്കര ആഗ്രഹമുണ്ടായിരുന്നു.'
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |