ചേലക്കര: സ്‌കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് മൂന്ന് വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. 14 വയസ് പ്രായമുള്ള പെൺകുട്ടിയുടെ നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലാണ് പ്രതി പുലാക്കോട് ഏഴരക്കുന്നത്ത് വീട്ടിൽ രാജേഷിനെ ( ഡിങ്കൻ 45 ) വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജി മിനി.ആർ ശിക്ഷിച്ചത്.
പിഴ തുക അടയ്ക്കാത്ത പക്ഷം രണ്ട് മാസം അധികം കഠിന തടവ് അനുഭവിക്കണം. 2023 ഫെബ്രുവരിയിൽ സ്‌കൂളിൽ നിന്നും തിരികെ വരികയായിരുന്ന അതിജീവിതയെ കൂടെ ചെല്ലാൻ നിർബന്ധിച്ച് പ്രലോഭിപ്പിച്ച് കടയിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. പ്രോസിക്യൂഷനായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ.എ.സീനത്ത് ഹാജരായി. ചേലക്കര പൊലീസ് സബ് ഇൻസ്‌പെക്ടറായിരുന്ന കെ.അരുൺ കുമാർ രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ സി.ഐ ഇ.ബാലകൃഷ്ണനാണ് കുറ്റപത്രം സമർപ്പിച്ചത്. പിഴ തുക ഇരയ്ക്ക് നൽകാനും ഇരയ്ക്ക് നഷ്ടപരിഹാരം നൽകുന്നതിനും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് ശുപാർശ ചെയ്തും പരാമർശമുണ്ട്. ഇന്നലെ രാവിലെ കോടതി കേസ് വിളിച്ച ശേഷം വൈകിട്ട് വിധി പറയാനായി മാറ്റിയപ്പോൾ വിധി പ്രതികൂലമാകുമോയെന്ന ഭയത്താൽ പ്രതി ഓടി രക്ഷപ്പെട്ടോടാൻ ശ്രമിച്ചെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ പിടികൂടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |