ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്ന് ഏഴ് മണിക്കൂർ പിന്നിടുമ്പോൾ അതിശയിപ്പിക്കുന്ന രാഷ്ട്രീയ മാറ്റമാണ് രാജ്യമൊട്ടാകെയുണ്ടായിരിക്കുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 52 സീറ്റുകൾ മാത്രമേ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നുളളൂ.എന്നാലിപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകളനുസരിച്ച് 98 ഓളം സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് നേടി വിജയം ഉറപ്പിക്കാൻ ഒരുങ്ങുന്നത്.
lതിരഞ്ഞെടുപ്പിലെ ചില സീറ്റുകളിൽ വ്യക്തമായ ലീഡ് ഉറപ്പിച്ചതോടെ കോൺഗ്രസ് ക്യാമ്പുകളിൽ ആഘോഷങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ചില പരാജയങ്ങൾ വിജയത്തെക്കാൾ പ്രധാനപ്പെട്ടതാണെന്നാണ് കോൺഗ്രസിലെ ഒരു മുതിർന്ന നേതാവ് പ്രതികരിച്ചത്. 'തിരഞ്ഞെടുപ്പ് പ്രചരണ വേളകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനങ്ങൾ തിരുത്തിയെഴുതുന്ന രീതിയിലാണ് ഫലങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ബിജെപി 400ൽ അധികം സീറ്റുകൾ സ്വന്തമാക്കുമെന്നായിരുന്നു മോദി പറഞ്ഞത്. പുറത്തുവരുന്ന ഫലങ്ങളിൽ നിന്ന് വ്യക്തമാകുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ എന്തെന്നാൽ ഈ ലീഡ് നില മോദിയുടെ രാഷ്ട്രീയപരമായും ധാർമികപരമായും ഉളള പരാജയമായിരിക്കും. അദ്ദേഹം പുറത്തുവിട്ട എക്സിറ്റ് പോൾ ഫലങ്ങൾ തട്ടിപ്പാണെന്നും തുറന്നുകാണപ്പെട്ടു'- കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിൽ കുറിച്ചു.
അതേസമയം, എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ പൊളിച്ചെഴുതാൻ കോൺഗ്രസിന് സാധിച്ചെന്ന് കൊൽക്കത്ത ആസ്ഥാനമാക്കിയുളള രാഷ്ട്രീയ വിശകലന വിദഗ്ദ്ധനായ സുമൻ ചട്ടോപദ്ധ്യായ പറഞ്ഞു. '1996,1998,1999 വർഷങ്ങളിൽ കോൺഗ്രസ് മൂന്ന് ദേശീയ തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടു.പക്ഷെ കോൺഗ്രസിന്റെ നേതൃത്വത്തിലുളള ഇന്ത്യാ മുന്നണിക്ക് ബിജെപിയുടെ മാത്രം സീറ്റ് 250 ആക്കാനും എൻഡിഎയുടെ സീറ്റ് 297 ആയി കുറയ്ക്കാനും സാധിച്ചു. മോദിയുടെ തിരഞ്ഞെടുപ്പ് പ്രചരണ സമയത്തെ വാഗ്ദ്ധാനം ബിജെപിക്ക് 370 സീറ്റെന്നും എൻഡിഎയ്ക്ക് 400 സീറ്റുമെന്നുമായിരുന്നു.
2004ൽ ബിജെപിയെ പരാജയപ്പെടുത്തി കോൺഗ്രസ് അധികാരത്തിൽ എത്തിയത് വെറുമൊരു മാന്ത്രിക കഥയല്ല. ഈ തിരഞ്ഞെടുപ്പ് ഏറെ മൂല്യം അർഹിക്കുന്നു. ഈ ഫലങ്ങൾ മോദിയുടെയും ബിജെപിയുടെയും ഭരണത്തിന്റെ പരാദീനത തുറന്നുകാട്ടുന്നതാണ്. കൂടാതെ ജനാധിപത്യത്തിന്റെ മൂല്യങ്ങൾ കൂടി പുനഃസ്ഥാപിക്കുന്ന തരത്തിലുളളതാണ്. 98 സീറ്റുകളോടെ കോൺഗ്രസ് ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വ സ്ഥാനത്തിലെത്തും. കോൺഗ്രസിന്റെ പ്രചരണം ഫലം കണ്ടു. പക്ഷെ ചുമതല ഇതുവരെ അവസാനിച്ചിട്ടില്ല'-അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |