കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാനപ്രതി പൾസർ സുനിക്ക് 25,000 രൂപ പിഴവിധിച്ച് ഹൈക്കോടതി. മൂന്നു ദിവസത്തെ ഇടവേളയിൽ രണ്ടുതവണ ജാമ്യഹർജികൾ നൽകിയതിനാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നടപടി. പൾസർ സുനി ഇതിനോടകം പത്ത് ജാമ്യാപേക്ഷകൾ നൽകി. കേസിന്റെ സാഹചര്യങ്ങളിൽ മാറ്റമില്ലാത്ത സ്ഥിതിക്ക് ഇത് അനുവദിക്കാനാകില്ലെന്ന് കോടതി ഉത്തരവിട്ടു. തുടർച്ചയായി ജാമ്യാപേക്ഷ നൽകാൻ പൾസർ സുനിക്ക് സാമ്പത്തിക സ്ഥിതിയുണ്ട്.
അല്ലെങ്കിൽ മറ്റാരോ പ്രതിക്ക് സഹായവുമായുണ്ട്. അതിനാൽ പിഴത്തുക അടയ്ക്കാൻ സുനിക്ക് സാമ്പത്തികശേഷി ഉണ്ടെന്നും ഹൈക്കോടതി വിലയിരുത്തി. ഒരുമാസത്തിനകം 25,000രൂപ ലീഗൽ സർവീസസ് അതോറിറ്റിയിൽ അടയ്ക്കണമെന്നാണ് ഉത്തരവ്. അല്ലാത്തപക്ഷം പ്രതിയുടെ സ്വത്തുക്കളിൽനിന്ന് അതോറിറ്റി അത് ഈടാക്കണമെന്നും സിംഗിൾബെഞ്ച് നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |