SignIn
Kerala Kaumudi Online
Friday, 12 July 2024 4.08 AM IST

ജില്ലയിൽ രണ്ട് എലിപ്പനി മരണം; വേണം ജാഗ്രത

bbbbbb

മലപ്പുറം: പത്ത് ദിവസത്തിനിടെ എലിപ്പനി ബാധിച്ച് ജില്ലയിൽ രണ്ട് മരണം. വളാഞ്ചേരി ഇരിമ്പിളിയത്ത് 61കാരിയും വേട്ടേക്കാടിൽ 65കാരിയുമാണ് മരിച്ചത്. മൺസൂണിന് പിന്നാലെ എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ പനി ഉണ്ടായാൽ ഉടനെ വിദഗ്ദ്ധ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പേകുന്നുണ്ട്. ഒരാഴ്ചയ്ക്കിടെ ആറ് പേരെ എലിപ്പനി രോഗ ലക്ഷണങ്ങളോടെ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചപ്പോൾ നാല് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 39 പേരെ ഡെങ്കി ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ 11 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മലയോര, നഗര വ്യത്യാസമില്ലാതെ ജില്ലയുടെ എല്ലാ ഭാഗങ്ങളിലും ഒരുപോലെ ഡെങ്കിയും എലിപ്പനിയും സ്ഥിരീകരിക്കുന്നുണ്ട്.

എലിപ്പനിയെ പ്രതിരോധിക്കാം

  • കൈകാലുകളിൽ മുറിവുകളുള്ളപ്പോൾ വെള്ളക്കെട്ടുകളിലും മലിനമായ മണ്ണിലും ഇറങ്ങരുത്.
  • ജോലിക്കായി ഇറങ്ങേണ്ടി വന്നാൽ മുറിവുകൾ വെള്ളം കടക്കാത്ത വിധം പൊതിഞ്ഞ് സൂക്ഷിക്കണം. കൈയുറകളും കാലുറകളും ധരിക്കണം.
  • ജോലി ചെയ്യുന്ന കാലയളവിൽ പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ ഗുളിക ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം കഴിക്കണം.

ഡെങ്കിയെ കരുതണം

ജില്ലയിൽ കൊതുകുജന്യ രോഗങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ വകുപ്പിന്റെ അറിയിപ്പ്. മഴയും വെയിലും ഇടവിട്ടുള്ള കാലാവസ്ഥ ഡെങ്കി കൊതുകുകളുടെ വർദ്ധനവിന് സഹായിക്കുന്നുണ്ട്. ഉറവിട നശീകരണം വഴി കൊതുക് വളരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും പരിസര ശുചീകരണത്തിൽ ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകുന്നു.


ഡെങ്കിബാധിതർ ഇവിടങ്ങളിൽ
ചോക്കാട്, ചുങ്കത്തറ, എടക്കര, കാളികാവ്, വഴിക്കടവ്, പോരൂർ, വാഴയൂർ, പൊന്മള, ഊരകം.


വൈറലിലായി പനി

മൺസൂണോടെ വൈറൽ പനി ബാധിതരുടെ എണ്ണവും കൂടുന്നുണ്ട്. സർക്കാർ ആശുപത്രികളിൽ പ്രതിദിനം ആയിരത്തിന് മുകളിൽ പേർ ചികിത്സ തേടുന്നുണ്ട്. ഒരാഴ്ചക്കിടെ 6,442 പേർക്ക് വൈറൽ പനി ബാധിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.