മുപ്ലിയം: കുറുമാലി പുഴയിലെ പ്ലായിലപ്പാറയിൽ രൂപം കൊണ്ട മൺതിട്ട നീക്കി. 2018 ലെ പ്രളയത്തിൽ രൂപംകൊണ്ട മൺതിട്ട പിന്നിടുള്ള വർഷങ്ങളിൽ പുഴ വഴിമാറി ഒഴുകുകയും താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറുന്നതിനും കാരണമായിരുന്നു. ഓരോ വർഷം കഴിയും തോറും മൺതിട്ടയുടെ വിസ്ത്രിതി വർദ്ധിച്ചിരുന്നു. പൊതുപ്രവർത്തകൻ മുപ്ലിയം സ്വദേശി കെ.ജി.രവീന്ദ്രനാഥ് മൺതിട്ട നീക്കം ചെയ്യണമെന്നാവശ്യപെട്ട് നിവേദനങ്ങളുമായി വില്ലേജ് ഓഫീസ് മുതൽ ജലവിഭവ വകുപ്പ് മന്ത്രിയുടെ ഓഫീസ് വരെ കയറിയിറങ്ങി. പരിഹാരം കാണാതായതോടെ പ്രധാനമന്ത്രിക്കും നിവേദനം നൽകി. തുടർന്ന് നടപടിയെടുക്കാൻ നിർദേശമെത്തി ജില്ലാ ഭരണകൂടവും മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടു. കഴിഞ്ഞ ഡിസംബറിൽ രവീന്ദ്രനാഥ് ജില്ലാ കലക്ടർക്ക് വീണ്ടും നിവേദനം നൽകി. തുടർന്ന് യന്ത്രസഹായത്തോടെ മൺതിട്ട വെള്ളത്തിൽ അലിയിച്ചു കളയാനായി ഒരു ലക്ഷം രൂപ അനുവദിച്ചു. ഇറിഗേഷൻ വകുപ്പ് അസി.എൻജിനീയർ കെ.എം.സ്മിജയയുടെ മേൽനോട്ടത്തിലാണ് പ്രവൃത്തികൾ പുരോഗമിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |