തിരുവനന്തപുരം: എം.എൽ.എ ഫണ്ടിൽ നിന്നുൾപ്പെടെയുള്ള കെ.എസ്.ആർ.ടി.സിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായും പൊതുമരാമത്ത് കെട്ടിടനിർമ്മാണ വിഭാഗത്തിന് കൈമാറുമെന്ന് മന്ത്രി കെ.ബി ഗണേശ്കുമാർ നിയമസഭയെ അറിയിച്ചു. ഇത് സംബന്ധിച്ച് തീരുമാനം എടുക്കുന്നതിനായി 17ന് ഉന്നതല യോഗം ചേരും. എം.എൽ.എമാർക്ക് നിർമ്മാണ പ്രവർത്തികൾ അവലോകനം ചെയ്യാനാകും. കാര്യക്ഷമല്ലാത്തതിനാൽ കെ.എസ്.ആർ.ടി.സിയുടെ സിവിൽവിഭാഗം പ്രവർത്തനം അവസാനിപ്പിച്ചതായും മന്ത്രി അറിയിച്ചു. ചങ്ങനാശേരി ഡിപ്പോയുടെ പ്രവർത്തനപോരായ്മ സംബന്ധിച്ച് ജോബ് മൈക്കിളിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. കെ.എസ്.ആർ.ടി.സിക്ക് ആവശ്യത്തിന് വാഹനങ്ങളുണ്ട്,രണ്ടുമാസത്തിനുള്ളിൽ 100-150 ബസ്സുകൾ കൂടി പുറത്തിറങ്ങുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |