കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഇതിന് മുമ്പുണ്ടായ വലിയ തീപിടിത്തം 2009ലാണ്. ഓഗസ്റ്റ് 15ന് രാത്രി ജഹ്‌റ ഗവർണറേറ്റിലെ ഒയൂനിലെ ഒരു കല്യാണച്ചടങ്ങിനിടെയുണ്ടായ ദുരന്തത്തിൽ 57 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 90 പേർക്ക് പരിക്കേറ്റു. തന്റെ ഭർത്താവ് രണ്ടാമതും വിവാഹം കഴിച്ചതിന് പ്രതികാരമായി 23കാരിയായ നസ്ര യൂസഫ് മുഹമ്മദ് അൽ - ഇനേസി എന്ന യുവതി ചടങ്ങ് നടന്ന ടെന്റിൽ പെട്രോൾ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. മൂന്ന് മിനിറ്റിനുള്ളിൽ ടെന്റ് അഗ്നിഗോളമായി. പുറത്തേക്കും അകത്തേക്കും കടക്കാൻ ഒറ്റ വാതിൽ മാത്രമാണുണ്ടായിരുന്നത്. സുരക്ഷാ ചട്ടങ്ങളും പാലിച്ചിരുന്നില്ല. 500 ഡിഗ്രി സെൽഷ്യസിലേറെ ചൂടിൽ സ്ത്രീകളും കുട്ടികളും വെന്തുമരിച്ചു. തൊട്ടടുത്ത ദിവസം അറസ്റ്റിലായ നസ്രയെ 2017 ജനുവരിയിൽ തൂക്കിലേറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |