ന്യൂഡൽഹി : കുവൈറ്റ് തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ വൈകിട്ട് അടിയന്തര യോഗം വിളിച്ച്സ്ഥിതിഗതി വിലയിരുത്തി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ്, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ പങ്കെടുത്തു. വിദേശ കാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് ഉടൻ കുവൈറ്റിലേക്ക് പുറപ്പെടാൻ മോദി നിർദ്ദേശം നൽകി. മൃതദേഹങ്ങൾ വേഗത്തിൽ നാട്ടിലെത്തിക്കാനും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും കുവൈറ്റ് അധികൃതരുമായി ചേർന്ന് പ്രവർത്തിക്കാൻ മന്ത്രിക്കും ഇന്ത്യയിലെയും കുവൈറ്റിലെയും നയതന്ത്ര ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി.
# അധികവും
ദക്ഷിണേന്ത്യക്കാർ
കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഏറെയും ഇരകളായതെന്ന് യോഗം വിലയിരുത്തി. ഉത്തരേന്ത്യൻ സ്വദേശികളുമുണ്ട്. 20നും 50നും ഇടയ്ക്ക് പ്രായമുള്ളവരാണ് മരിച്ചവരിൽ ഏറെയും. മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടികൾ തുടരുന്നതായി വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |