SignIn
Kerala Kaumudi Online
Saturday, 17 August 2024 11.40 AM IST

കുർബാന: സഭാനേതൃത്വത്തിനെതിരെ അനുകൂലികളും വിമതരും

kurbana

കൊച്ചി: ഏകീകൃത കുർബാന സംബന്ധിച്ച തർക്കത്തിൽ സഭാതലവന്മാർക്കെതിരെ സഭാ അനുകൂലികളും വിമതവിഭാഗവും രംഗത്ത്. സിറോമലബാർസഭാ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലും അതിരൂപതാ അഡ്മിനിസ്ട്രേറ്റർ ബോസ്കോ പുത്തൂരും വിശ്വാസികളെ തമ്മിൽ തല്ലിക്കുകയാണെന്ന് സഭയെ അനുകൂലിക്കുന്ന മാർത്തോമ നസ്രാണി സംഘവും ബിഷപ്പുമാർ പദവികൾ ദുരുപയോഗിക്കുകയാണെന്ന് ജനാഭിമുഖ കുർബാന അനുകൂലികളായ അൽമായ മുന്നേറ്റവും ആരോപിച്ചു.

സഭയോടൊപ്പമുള്ളവരെ വിശ്വാസത്തിലെടുക്കാതെ തമ്മിൽ തല്ലിക്കുന്നത് മേജർ ആർച്ച് ബിഷപ്പും അഡ്മിനിസ്‌ട്രേറ്ററും അവസാനിപ്പിക്കണമെന്ന് നസ്രാണി സംഘം ഭാരവാഹികൾ ആവശ്യപ്പെട്ടു. ഏകീകൃതബലി അർപ്പിക്കാതെ വൈദികർ ഇടവകകളിൽ ജൂലായ് മൂന്നിന് ശേഷം തുടർന്നാൽ ഇടവകകളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കണം. കോടതി വിധിയുള്ള പള്ളികളിൽ ഏകീകൃത കുർബാന അർപ്പിക്കുന്ന വൈദികരെ നിയമിക്കണം. ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ പിറ്റേന്ന് തന്നെ പുറത്താക്കി ഉത്തരവിറക്കണം.

സർക്കുലറിലൂടെ വൈദികർക്ക് നൽകിയ നിർദ്ദേശങ്ങൾ അനുസരിക്കുന്നില്ലെങ്കിൽ വിശ്വാസികൾ എന്തു ചെയ്യണമെന്ന് സഭാ നേതൃത്വം വ്യക്തമാക്കണം. മറുപടി ലഭിച്ചില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കുമെന്ന് സംഘം നേതാക്കളായ റെജി ഇളമത, സേവ്യർ മാടവന, ചെറിയാൻ കവലയ്ക്കൽ, ജോമോൻ ആരക്കുഴ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സർക്കുലർ ഇന്ന് കത്തിക്കും
സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാൻ സിനഡിന്റെ തീരുമാനങ്ങൾ അട്ടിമറിക്കാൻ ബിഷപ്പ് ബോസ്‌കോ പുത്തൂരും ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തും പരിശ്രമിച്ചതായി അൽമായ മുന്നേറ്റം ആരോപിച്ചു. വൈദികരെയും വിശ്വാസികളെയും തീവ്രവാദബന്ധം ആരോപിച്ചു ആരോപണങ്ങൾ ഉന്നയിച്ച ആൻഡ്രൂസ് താഴത്തിനെതിരെ നടപടി സ്വീകരിക്കണം. ഇരുവർക്കുമെതിരെ വത്തിക്കാനിൽ പരാതി നൽകും. ഏകീകൃത കുർബാന സംബന്ധിച്ച് ഇന്ന് (‌‌16) പള്ളികളിൽ വായിക്കാൻ നിർദ്ദേശിച്ച സർക്കുലർ കുർബാനക്ക് ശേഷം കത്തിച്ചു പ്രതിഷേധിക്കുമെന്ന് ഷൈജു ആന്റണി, ബോബി ജോൺ, തങ്കച്ചൻ പേരയിൽ, ബെന്നി ഫ്രാൻസിസ് എന്നിവർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.