തിരൂർ: അയൽവാസിയുടെ വീടിന്റെ ഓട്ടോമാറ്റിക് ഗേറ്റിൽ കുടുങ്ങി ഒൻപതുകാരനായ ചെറുമകൻ മരിച്ചതറിഞ്ഞ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന വല്യുമ്മ ഹൃദയാഘാതം വന്ന് മരിച്ചു. ചിലവിൽ മഹല്ല് പ്രസിഡന്റ് ചെങ്ങനക്കാട്ടിൽ പുന്നശ്ശേരി കുഞ്ഞലവി ഹാജിയുടെ ഭാര്യ പാങ്ങ് കല്ലങ്ങാട്ട് കുഴിയിൽ ആസ്യയാണ്(60) മരിച്ചത്. ഇവരുടെ മകനായ പുന്നശ്ശേരി അബ്ദുൾ ഗഫൂറിന്റെ മകൻ മുഹമ്മദ് സിനാനാണ് വ്യാഴാഴ്ച വൈകിട്ട് ബന്ധുവായ അയൽവാസിയുടെ വീടിന്റെ ഓട്ടോമാറ്റിക് ഗേറ്റിൽ കുടുങ്ങി മരിച്ചത്. ചിലവിൽ ജുമാ മസ്ജിദിൽ വല്യുമ്മയ്ക്കും കൊച്ചുമകനും തൊട്ടടുത്ത് കുഴിമാടങ്ങളൊരൊക്കി കബറടക്കി.
തൊട്ടടുത്തുള്ള പള്ളിയിലേക്ക് നിസ്കാരത്തിന് പോകാൻ എളുപ്പവഴിയായ ബന്ധുവീട്ടിലൂടെ റോഡിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. വീട്ടുകാർ വിദേശത്തായതിനാൽ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. അബദ്ധത്തിൽ ഗേറ്റ് വേഗത്തിൽ വന്ന് അടയുന്നതിനിടെ സിനാന്റെ കഴുത്ത് ഗേറ്റിൽ കുടുങ്ങിയതാകാമെന്നാണ് നിഗമനം. 3.50നാണ് സിനാൻ വീട്ടിൽ നിന്നിറങ്ങിയത്. 4.10ഓടെയാണ് ഗേറ്റിൽ കുടുങ്ങിയ നിലയിൽ വഴിയാത്രക്കാർ കണ്ടത് ആസ്യയുടെ മറ്റു മക്കൾ: മൊയ്തീൻകുട്ടി, റഷീദ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |