കോഴിക്കോട്: ക്ഷേമപെൻഷനും ഡി.എ കുടിശ്ശികയും കണിശമായും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ പറഞ്ഞു. ക്ഷേമ പെൻഷൻ കുടിശ്ശിക തുല്യ ഗഡുക്കളായി ഓരോ മാസവും കൊടുത്തുതീർക്കും. ഇതെല്ലാം തടസപ്പെടാൻ കാരണം കേന്ദ്ര സമീപനമാണ്. ജനങ്ങളെ പ്രയാസപ്പെടുത്തുന്നത് സംസ്ഥാന സർക്കാരാണെന്ന് കാണിക്കാൻ ശ്രമം നടക്കുന്നു. കേന്ദ്ര വിഹിതം ലഭിക്കാൻ സുപ്രീംകോടതി ഇടപെടൽ ആവശ്യമായി വന്നതായും അദ്ദേഹം പറഞ്ഞു. ഭരണത്തിൽ ഏറ്റവും പ്രധാനം ഭരണ നിർവഹണമാണ്. അതിൽ ഉദ്യോഗസ്ഥർക്ക് സുപ്രധാന പങ്കുണ്ട്. എന്നാൽ ചില പുഴുക്കുത്തുകൾ സിവിൽ സർവീസിലുണ്ട്. പൊളിച്ചെഴുത്ത് വേണം. സാമൂഹിക പ്രതിപദ്ധതയോടെ ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |