അടൂർ : പോക്സോ കേസ് പ്രതിക്ക് 23 വർഷം കഠിനതടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. കൊട്ടാരക്കര കടയ്ക്കൽ അയിരക്കുഴിയിൽ പാലക്കൽ പ്ലാവിള പുത്തൻവീട്ടിൽ പ്രശാന്ത് (36) ആണ് കേസിലെ പ്രതി.
അടൂർ അതിവേഗ കോടതി സ്പെഷ്യൽ ജഡ്ജ് ടി.മഞ്ജിത്ത് ആണ് വിധി പ്രസ്താവം നടത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി 2016ൽ വീട്ടിൽ നിന്ന് കടത്തിക്കൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ സംഭവത്തിൽ അടൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഒളിവിൽ പോയ പ്രതിയെ എറണാകുളത്തു നിന്ന് അറസ്റ്റുചെയ്യുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് പി.സ്മിത ജോൺ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |