ഭുവനേശ്വർ : ബി.ജെ.പിക്ക് പിന്തുണയില്ലെന്ന് വ്യക്തമാത്തി ബി.ജെ.ഡി നേതാവും ഒഡിഷ മുൻ മുഖ്യമന്ത്രിയുമായ നവീൻ പട്നായിക്. രാജ്യസഭയിൽ ശക്തമായ പ്രതിപക്ഷമാകാൻ ബി.ജെ.ഡി എം.പിമാരോട് നവീൻ പട്‌നായിക് ആവശ്യുപ്പെട്ടു. പാർട്ടിയുടെ ഒമ്പത് രാജ്യസഭാ എം.പിമാരുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു നവീൻ പട്‌നായിക്കിന്റെ പ്രഖ്യാപവം. സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ ഉചിതമായ രീതിയി? സഭയിൽ ഉന്നയിക്കണമെന്നും പട്‌നായിക് എം.പിമാരോട് നിർദ്ദേശിച്ചു.
ലോക്‌സഭയിൽ ബി.ജെ.ഡിക്ക് അംഗങ്ങളില്ല. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 21 പാർലമെന്റ് സീറ്റുകളിൽ ബി.ജെ.പി 20 സീറ്റുകളും നേടിയിരുന്നു. ഒറു സീറ്റ് കോൺഗ്രസും നേടി.
സംസ്ഥാനം പ്രകൃതിദുരന്തങ്ങൾ നേരിടുന്നതിനാൽ ഒഡീഷയ്ക്ക് പ്രത്യേക പദവി നൽകണമെന്ന ദീർഘകാലമായുള്ള ആവശ്യം ബി.ജെ.ഡി ശക്തമായി ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കേന്ദ്രത്തില്‍ ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷമില്ലെന്ന കാര്യവും അദ്ദേഹം ഓര്‍മപ്പെടുത്തുന്നുണ്ട്. 24 വർഷത്തെ ബി.ജെ.ഡി ഭരണത്തിനാണ് 2024ലെ തിരഞ്ഞെടുപ്പ് അവസാനം കുറിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. 147 അംഗ നിയമസഭയിൽ 78 സീറ്റ് നേടിയാണ് ബി.ജെ.പി ഒഡിഷയിൽ ഭരണം പിടിച്ചത്. ബി.ജെ.ഡി 51 സീറ്റുകൾ നേടി. കോൺഗ്രസ് 14 സീറ്റുകൾ സ്വന്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |