മോസ്കോ: റഷ്യൻ മുൻ പ്രതിരോധ മന്ത്രി സെർജി ഷൊയ്ഗുവിനും സൈനിക മേധാവി വലേറി ഗെറാസിമോവിനും എതിരെ അറസ്റ്റ് വാറണ്ടുകൾ പുറപ്പെടുവിച്ച് ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതി. യുക്രെയിൻ അധിനിവേശത്തിനിടെയിൽ സാധാരണക്കാർക്ക് നേരെ നടത്തിയ യുദ്ധക്കുറ്റങ്ങളുടെ പേരിലാണ് നടപടി. അതേ സമയം, തീരുമാനത്തിന് പ്രാധാന്യമർഹിക്കുന്നില്ലെന്ന് റഷ്യ പ്രതികരിച്ചു. കരാറിൽ ഒപ്പുവച്ച രാജ്യങ്ങൾക്കുള്ളിൽ മാത്രമേ കോടതിയ്ക്ക് അധികാര പരിധി പ്രയോഗിക്കാൻ കഴിയൂ. റഷ്യ കോടതിയുമായി കരാർ ഏർപ്പെട്ടിട്ടില്ലാത്തതിനാൽ അറസ്റ്റ് ചെയ്യാനാകില്ല. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെതിരെയും നേരത്തെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. നിലവിൽ റഷ്യയുടെ ദേശീയ സുരക്ഷാ വിഭാഗമായ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറിയാണ് ഷൊയ്ഗു. കോടതിയുടെ തീരുമാനത്തെ യുക്രെയിൻ സ്വാഗതം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |