തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരിക്കെ, ജെ.എസ്. സിദ്ധാർത്ഥ് മരിച്ച കേസിൽ സി.ബി.ഐ കുറ്റപത്രം നൽകിയിട്ടുള്ള പ്രതികളെ പരീക്ഷയെഴുതാൻ അനുവദിച്ച ഉത്തരവിനെതിരെ വെറ്ററിനറി യൂണിവേഴ്സിറ്രി അപ്പീൽ നൽകണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു.
മൂന്നുമാസം റിമാൻഡിൽ കഴിഞ്ഞ് ജാമ്യത്തിൽ ഇറങ്ങിയ പ്രതികൾക്ക് പരീക്ഷയെഴുതാൻ ആവശ്യമായ 75% ഹാജരില്ല. എന്നിട്ടും പരീക്ഷയെഴുതാൻ അനുമതി നൽകിയത് യൂണിവേഴ്സിറ്റി ചട്ടങ്ങൾക്ക് വിരുദ്ധമാണ്. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അടിയന്തരമായി സർവകലാശാല അപ്പീൽ നൽണമെന്നും കേസിൽ കക്ഷി ചേരാൻ സിദ്ധാർത്ഥിന്റെ മാതാപിതാക്കൾക്ക് അവസരം നൽകണമെന്നും ആവശ്യപ്പെട്ട് ക്യാമ്പയിൻ കമ്മിറ്റി വെറ്ററിനറി വി.സിക്ക് നിവേദനം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |