SignIn
Kerala Kaumudi Online
Thursday, 18 July 2024 6.19 PM IST

മന്ത്രി സജി ചെറിയാനെ തിരുത്തി മന്ത്രി ശിവൻകുട്ടി

k

തിരുവനന്തപുരം: കേരളത്തിൽ എസ്.എസ്.എൽ.സി പരീക്ഷ പാസാകുന്ന പലർക്കും

എഴുതാനും വായിക്കാനും അറിയില്ലെന്ന നിരീക്ഷണം വസ്തുതാ വിരുദ്ധമാണെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

വിജയ ശതമാനം ഉയരുമ്പോഴും കേരളത്തിൽ പത്താം ക്ലാസ് വിജയിച്ച നല്ലൊരു ശതമാനം കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ

പരാമർശം. സ്കൂൾ വിഭ്യാസ മേഖലയിൽ പഠന നിലവാരം മെച്ചപ്പെടുത്തണമെന്നത്

പൊതു സമൂഹം ഉൾക്കൊള്ളുന്ന ആവശ്യമാണെന്ന് ശിവൻകുട്ടി പറഞ്ഞു. അതിനുള്ള പദ്ധതികൾ എസ്.സി.ഇ.ആർ.ടി അടക്കം നടത്തുന്നുണ്ട്. പ്രീപ്രൈമറി തലം തൊട്ട് പാഠ്യപദ്ധതി പരിഷ്കരണം നടപ്പാക്കി വരുകയാണ്. നിർമ്മിത ബുദ്ധിയിലടക്കം അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിശീലനം നൽകുന്നുണ്ട്. ഒന്നാം ക്ലാസ് പിന്നിടുന്ന വിദ്യാർത്ഥി മലയാളം അക്ഷരമാല പഠിക്കുമെന്ന് ഉറപ്പാക്കുന്ന രീതിയിലുള്ള പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളാണ് നിലവിൽ നടക്കുന്നത്. സജി ചെറിയാൻ നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങൾ അടർത്തിയെടുത്താണ് വിവാദമാക്കിയത്. പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതൽ ഉന്നതിയിലേക്ക് നയിക്കുന്നതിനുള്ള അഭിപ്രായ പ്രകടനമാണ് അദ്ദേഹം നടത്തിയതെന്നും വി.ശിവൻകുട്ടി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: L
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.