SignIn
Kerala Kaumudi Online
Thursday, 22 August 2024 6.15 AM IST

മഴയ്ക്ക് പിന്നാലെ എത്തും,​ ഇവയുടെ ദ്രവം സ്പർശിച്ചാൽ ത്വഗ്രോഗം മുതൽ മസ്തിഷ്ക ജ്വരം വരെയുണ്ടാകാം,​ കുട്ടികൾ കരുതിയിരിക്കണം

rain

കോട്ടയം : കനത്ത മഴയ്ക്ക് പിന്നാലെ ജില്ലയിൽ ആഫ്രിക്കൻ ഒച്ചുകളും തലപൊക്കി തുടങ്ങി. ഈർപ്പമുള്ള സ്ഥലങ്ങളിലാണ് ഇവയുടെ സാന്നിദ്ധ്യം കൂടുതലുള്ളത്. പറമ്പുകളും കാനകളുമൊക്കെ കടന്ന് വീടുകളുടെ ചുമരിലും വീടകങ്ങളിൽ വരെയുമെത്തി. ഇവയുടെ ദേഹത്തിൽ നിന്ന് പുറത്ത് വരുന്ന ദ്രവം സ്പർശിച്ചാൽ ത്വക്ക് രോഗം മുതൽ മസ്തിഷ്കജ്വരം വരെയുണ്ടാകാമെന്ന് വിദഗ്ദ്ധർ പറയുന്നു.

പുറംതോട് ശംഖ് പോലിരിക്കുന്നത് കുട്ടികളിൽ കൗതുകമുണ്ടാക്കാനിടയുള്ളതിനാൽ കരുതിയിരിക്കണം. പ്രതികൂല കാലാവസ്ഥയിൽ മൂന്ന് വർഷം വരെ മണ്ണിനടിയിൽ ഒളിച്ചിരിക്കുന്ന ഇവയെ നശിപ്പിക്കുക അത്ര എളുപ്പവുമല്ല. ലോകത്തിലെ ഏറ്റവും വലിയ ഒച്ചെന്ന് കരുതപ്പെടുന്ന ഇവയ്ക്ക് കൃഷിയുൾപ്പെടെ എന്തും നശിപ്പിക്കാൻ കഴിയും. ചേമ്പ്, ചേന, ഇഞ്ചി, വെണ്ട, ചീര, പയർ, വാഴ തുടങ്ങിയവയുടെ ഇലകൾ ഒച്ചുകൾ തിന്നുതീർക്കുകയാണെന്ന് കർഷകർ പറയുന്നു. കോട്ടയം കോടിമത ടി.ബി റോഡിന് സമീപത്തായുള്ള വീടുകളിൽ ഇവയുടെ ശല്യം രൂക്ഷമാണ്. പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്ന് പ്രദേശവാസികൾ പറയുന്നു. എം.ജി റോഡിൽ നിന്നുള്ള കണ്ടെയ്‌നറുകളിൽ നിന്നാണ് ഒച്ചകൾ എത്തുന്നത്. ഉപ്പ് വിതറി കൊല്ലുക അസാദ്ധ്യമാണെന്ന് നാട്ടുകാർ പറയുന്നു.

തുരത്താം ഇങ്ങനെ

ഉപ്പ്, ബ്ലിച്ചിംഗ് പൗഡർ എന്നിവ വിതറുക. പഴത്തൊലി, പപ്പായ, ഇല എന്നിവയിൽ മൈദ പുരട്ടിവച്ചാൽ ഇവ ആകർഷിക്കപ്പെടും. പിന്നീട് പുകയില കഷായം തളിച്ച് കൊല്ലാം. പുകയില കഷായം നേരിട്ടും പ്രയോഗിക്കാം.

ശാസ്ത്ര നാമം: അക്കാറ്റിന ഫുലിക്ക

മുട്ടയിടുന്നത് : വർഷത്തിൽ 5-6 തവണ

ഒരു തവണ : 200 മുട്ട വരെ

ആകെ ഇടുന്ന മുട്ട : 1000 വരെ

''പലതവണ ഉദ്യോഗസ്ഥർക്ക് പരാതികൾ നൽകിയെങ്കിലും ആരും തിരിഞ്ഞു നോക്കുന്നില്ല. ഇവയെ നശിപ്പിക്കുന്നതിന് ആവശ്യമായ ഇടപെടലുകളും ശ്രദ്ധയും അടിയന്തരമായി ഉണ്ടാകണം.

-(കോടിമത നിവാസികൾ)

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HEAVY RAIN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.