കൊച്ചി: ഇറാനിലേക്ക് ആളുകളെ കടത്തി അവയവക്കച്ചവടം നടത്തിയെന്ന കേസിന്റെ തുടരന്വേഷണം എൻ.ഐ.എ ഏറ്റെടുത്തു. കേസിലെ പ്രതികളുടെ അന്താരാഷ്ട്രബന്ധം പരിഗണിച്ചാണ് നടപടി.
പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആന്ധ്രാപ്രദേശ് വിജയവാഡ സ്വദേശി ബല്ലംകൊണ്ട രാമപ്രസാദ്, തൃശൂർ കൊടുങ്ങല്ലൂർ വലപ്പാട് സ്വദേശി സബിത്ത്, ആലുവ എടത്തല സ്വദേശി സജിത്ത് ശ്യാം എന്നിവരെ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം സ്വദേശി മധു ജയകുമാറിനെ പിടികൂടാൻ ഇന്റർപോളിന്റെ സഹായം തേടിയിരുന്നു. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് എൻ.ഐ.എ കേസ് ഏറ്റെടുത്തത്. അറസ്റ്റിലായ സബിത്തിനെ എൻ.ഐ.എ ഉൾപ്പെടെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |