ന്യൂഡൽഹി : ജഡ്‌ജിയാക്കാൻ ഹൈക്കോടതി കൊളീജിയം ശുപാർശ ചെയ്‌തവരെ ഒഴിവാക്കിയതിന്റെ കാരണം സുപ്രീംകോടതി കൊളീജിയത്തിന് പരസ്യമാക്കാൻ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി. സുപ്രീംകോടതി കൊളീജിയം ഹൈക്കോടതി ജഡ്‌ജിമാരെ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡമറിയണമെന്ന പൊതുതാത്പര്യഹർജിയിലാണ് നിലപാട്. പേരുകൾ ഒഴിവാക്കിയതിന്റെ കാരണങ്ങൾ പരസ്യമാക്കുന്നത് ആ വ്യക്തികളെ പ്രതികൂലമായി ബാധിക്കും. വ്യക്തിപരമായ സ്വകാര്യ വിവരങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് ഹൈക്കോടതി ജഡ്‌ജിയായി നിയമനം നൽകണമോമെന്ന് കൊളീജിയം തിരുമാനമെടുക്കുന്നതെന്നും ആക്‌ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് തുഷാർ റാവു ഗെഡെല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. നേരത്തെ സിംഗിൾ ബെഞ്ച് ഹർജി തള്ളിയിരുന്നു. ഹർജിക്കാരനായ രാകേഷ് കുമാർ ഗുപ്‌തയ്‌ക്ക് 25,000 രൂപ പിഴയുമിട്ടു. ഈ നടപടിക്കെതിരെ ഹർജിക്കാരൻ സമർപ്പിച്ച അപ്പീൽ ഡിവിഷൻ ബെഞ്ചും തള്ളുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |