SignIn
Kerala Kaumudi Online
Friday, 26 July 2024 8.50 PM IST

യുഎഇ മുനിസിപ്പാലിറ്റി 68,000 രൂപ പിഴയായി വീട്ടിലെത്തിക്കും; പ്രവാസികൾ അടക്കം സൂക്ഷിച്ചോ, വേനൽക്കാലത്തെ മുന്നറിയിപ്പ്

uae

ദുബായ്: യുഎഇയിൽ ഇപ്പോൾ വേനലവധിയാണ്. കുടുംബവും കുട്ടികളുമായി പുറത്തേക്കിറങ്ങുമ്പോൾ എല്ലാവരും ആദ്യം ശ്രദ്ധിക്കുന്ന കാര്യം വീടും പരിസരവും സുരക്ഷിതമാക്കുക എന്നതാണ്. എന്നാൽ ഈ ഒരു കാര്യം കൂടി ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ വീട്ടിലെത്തും യുഎഇ മുനിലിപ്പാലിറ്റി അധികൃതരുടെ പിഴ നോട്ടീസ്. ഈ വേനലവധിക്കാലത്ത് വൃത്തിയുള്ള വാഹനവുമായി പുറത്തിറങ്ങിയില്ലെങ്കിൽ പിഴ ഒടുക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്.

കഴിഞ്ഞ അവധിക്കാലത്ത് പലരുടെയും കാറുകൾ പൊതു പാർക്കിംഗ് സ്ഥലങ്ങളിൽ വൃത്തികെട്ടതായി കാണപ്പെട്ടതിന് തുടർന്ന് പിഴ ചുമത്തിയിരുന്നു. ഈ സാഹചര്യത്തിൽ പലരും മുന്നൊരുക്കമെന്ന രീതിയിൽ പലതും ചെയ്യുന്നുണ്ട്. അവരിൽ ഒരാളാണ് ഷാർജ നിവാസിയായ ഹാദി അമാനി. വേനൽകാല അവധിയായാൽ 20 ദിവസത്തേക്ക് ഇറാനിലെ ഷിറാസിലേക്ക് പോകുമെന്ന് അദ്ദേഹം ഖലീജ് ടൈംസിനോട് പറഞ്ഞു. 'ഞാൻ ദൂരെയുള്ളപ്പോൾ പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ട എന്റെ വാഹനം പരിപാലിക്കാൻ ഞാൻ ഒരു ക്ലീനറെ നിയമിച്ചിട്ടുണ്ട്. ഇത് പിഴ ഒഴിവാക്കുന്നത് മാത്രമല്ല, എന്റെ കാർ വൃത്തിയായി സൂക്ഷിക്കാൻ ഞാൻ എപ്പോഴും ആഗ്രഹിക്കുന്നതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

അൽ നഹ്ദയിൽ താമസിക്കുന്ന ഈജിപ്ത് സ്വദേശി അബ്ദുൾ റഹ്മാൻ എൽതാഹിർ, കഴിഞ്ഞ തവണ വേനൽ അവധിക്ക് പോയപ്പോൾ തനിക്ക് സംഭവിച്ചത് ആവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല. 'കഴിഞ്ഞ തവണത്തെ വേനലവധിയും കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി. എനിക്ക് 500 ദിർഹത്തിന്റെ പിഴ നോട്ടീസ്. എന്റെ വാഹനം വൃത്തിയില്ലാതെ പൊതുസ്ഥലത്ത് പാർക്ക് ചെയ്തതിനാണ് പിഴ ലഭിച്ചത്. എന്റെ വീടിനടുത്തായിരുന്നു കാർ പാർക്ക് ചെയ്തത്. അത് പരിപാലിക്കാൻ അരുമുണ്ടായിരുന്നില്ല'-അദ്ദേഹം പറഞ്ഞു.

'ഇപ്പോൾ അവധിക്കാല യാത്രയ്‌ക്കോ മറ്റോ പോകുമ്പോൾ ഞാൻ കാർ ഓഫീസിലാണ് പാർക്ക് ചെയ്യാറ്. കാറിന്റെ താക്കോൽ സുഹൃത്തുക്കൾക്ക് നൽകും. അകത്തുള്ള പാർക്കിംഗ് കേന്ദ്രമായതിനാൽ അവിടെ നിന്ന് വാഹനം വൃത്തികേടാവാനുള്ള സാഹചര്യമില്ല'- അബ്ദുൾ റഹ്മാൻ പറഞ്ഞു. കഴിഞ്ഞ വർഷം, അബുദാബിയിലെ അൽ ദഫ്ര മേഖലയിലെ അധികാരികൾ പാർക്കിംഗ് സ്ഥലങ്ങളും പൊതു സ്ഥലങ്ങളും ഉപേക്ഷിക്കപ്പെട്ട കാറുകൾ നീക്കം ചെയ്യുന്നതിനായി പരിശോധനകൾ ശക്തമാക്കിയിരുന്നു. നീണ്ട അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തിയ പ്രവാസികൾ അടക്കമുള്ള ചില താമസക്കാർക്ക് 3,000 ദിർഹം (68,000 രൂപ) പിഴ ലഭിച്ചിരുന്നു.

ആരോഗ്യപരമായ പ്രശ്നങ്ങൾ തടയുന്നതിനും നഗരത്തിന്റെ സൗന്ദര്യാത്മക രൂപം കളങ്കപ്പെടുത്താതിരിക്കുന്നതിനും നിയമങ്ങൾ പാലിക്കണമെന്നും ഉടമകൾ അവരുടെ കാറുകളുടെ ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് ഒരു മുനിസിപ്പൽ ഉദ്യോഗസ്ഥർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, UAE, LATEST NEWS IN MALAYALAM, PRAVASI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.