ആറ്റിങ്ങൽ: തീരദേശത്തെ ജനങ്ങൾക്ക് പുതിയ വരുമാനമാർഗമായി കല്ലുമ്മേക്കായ കൃഷി. കട്ടിയുള്ള പുറംതോടും, മൃദുലമായ മാംസവും ഉള്ള ഇവ കടലിലെ പാറക്കെട്ടുകളിലും പരുപരുത്ത പ്രതലത്തിലും പറ്റിപ്പിടിച്ചാണ് വളരുന്നത്. ഇവയെ വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യാൻ തുടങ്ങിയതോടെ തീരത്തുള്ളവർക്ക് മറ്റൊരു വരുമാനമാർഗം കൂടിയാവുകയാണ്.
നാവിൽ കൊതിയൂറും വിഭവങ്ങളിൽ കല്ലുമ്മേക്കായെ വെല്ലാൻ മറ്റൊന്നില്ല. പച്ചയും തവിട്ട് നിറവും കലർന്ന പുറംതോടോടുകൂടിയ കല്ലുംമ്മേക്കായാണ് കേരളത്തിൽ സുലഭമായി കാണപ്പെടുന്നത്. ഇവ കൃഷിചെയ്യുന്നതാണ് ഏറ്റവും അനുയോജ്യവും ലാഭകരവും. പാറക്കെട്ടുകളിൽ ചെറിയ വേരോടെയാണ് ഇവ പറ്റിപ്പിടിച്ച് വളരുന്നത്. ഇവ ഇളക്കിയെടുക്കാൻ ഏറെ പ്രയാസമാണ്.
കൃഷിയും ലാഭം
വനിതകൾക്ക് ലാഭകരമായ തൊഴിൽമാർഗമാണ് കല്ലുമ്മേക്കായ കൃഷി. നവംബർ-ഡിസംബർ മാസങ്ങളിൽ സാധാരണ കൃഷി. 5 മുതൽ 6 വരെ മാസമാണ് വളർച്ചാസമയം. ആഗസ്റ്റ് മാസത്തിൽ വിളവെടുക്കാം. മാലിന്യം ഇല്ലാത്തതും ശക്തമായ ഓളങ്ങൾ ഇല്ലാത്തതുമായ സ്ഥലമാണ് കൃഷിക്ക് നല്ലത്. ഇവ ജലത്തിലെ പ്ലവകങ്ങളെ( ജലത്തിൽ പൊങ്ങിക്കിടക്കുന്ന സൂക്ഷ്മ ജീവികൾ) ആഹാരമാക്കുന്നതിനാൽ മറ്റ് ഭക്ഷണങ്ങൾ നൽകേണ്ടതില്ല.
രുചിയിൽ കേമൻ
കക്കയുടെ വർഗത്തിൽ തന്നെയുള്ള കല്ലുമ്മേക്കായ കാത്സ്യം, മാംത്സ്യം, ധാതുലവണങ്ങൾ, വിറ്റാമിനുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കല്ലുമ്മേക്കായ രൂചിയിലും രാജാവ് തന്നെ. വെള്ളത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് ചലിക്കാനുള്ള കഴിവ് ഇതിനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |