തിരുവനന്തപുരം: നീറ്റ് – നെറ്റ് പരീക്ഷയിൽ തുടരുന്ന അനിശ്ചിതത്വത്തിനെതിരെ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കുമെന്ന് അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എം.പി പറഞ്ഞു. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന പ്രശ്നം നിരുത്തരവാദപരമായാണ് കേന്ദ്രസർക്കാർ കൈകാര്യം ചെയ്യുന്നത്.
നീറ്റ് യു.ജി കൗൺസലിംഗ് എന്ന് നടത്തുമെന്ന് വ്യക്തമല്ല. വിഷയത്തിൽ പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാൻ വിദ്യാർത്ഥികളുടെ ആകുലതകൾ കണ്ടില്ലെന്ന് നടിക്കുന്നു. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയും ഒരക്ഷരം മിണ്ടുന്നില്ല.
121 പേരുടെ ജീവൻ നഷ്ടപ്പെടുത്തിയ ഹാഥ്റസ് ദുരന്തത്തിൽ പ്രധാനമന്ത്രിയോ പ്രധാന കേന്ദ്രനേതാക്കളോ സംഭവസ്ഥലം സന്ദർശിച്ചില്ല. എഫ്.ഐ.ആറിൽ 'ആൾദൈവം' ഭോലെ ബാബയുടെ പേരുപോലുമില്ല. കോൺഗ്രസ് കേരളത്തിൽ കൂടോത്ര പാർട്ടിയായി മാറിയെന്നും റഹീം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |