ഗുവാഹത്തി: അസമിലെ ശിവസാഗറിൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് വഴക്ക് പറഞ്ഞ അദ്ധ്യാപകനെ ക്ലാസ്മുറിയിൽ വച്ച് വിദ്യാർത്ഥി കുത്തിക്കൊന്നു. കെമിസ്ട്രി അദ്ധ്യാപകനായ രാജേഷ് ബാറൂഹ് ബെജവാദയെ(55)ആണ് പ്ലസ്‍വൺ വിദ്യാർത്ഥി കുത്തിക്കൊന്നത്. വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. അദ്ധ്യാപനത്തിനൊപ്പം സ്വകാര്യ സ്കൂളിന്റെ നടത്തിപ്പ് ചുമതലയും രാജേഷിനുണ്ടായിരുന്നു. സംഭവം നടന്നതിന്റെ തലേദിവസം, മാർക്ക് കുറഞ്ഞതിന് കുട്ടിയെ വഴക്കു പറഞ്ഞ രാജേഷ്, മാതാപിതാക്കളെ കൂട്ടി വരാനും ആവശ്യപ്പെട്ടിരുന്നു. പിറ്റേ ദിവസം ക്ലാസ്മുറിയിലെത്തിയ വിദ്യാർത്ഥിയോട് ഇറങ്ങിപ്പോകാൻ അദ്ധ്യാപകൻ ആവശ്യപ്പെട്ടു. പെട്ടെന്ന് കുട്ടി അദ്ധ്യാപകനെ സഹപാഠികളുടെ മുന്നിൽ വച്ച് കത്തിയെടുത്ത് തുരുതുരാ കുത്തുകയായിരുന്നു. കുത്തേറ്റ് വീണ അദ്ധ്യാപകൻ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |