SignIn
Kerala Kaumudi Online
Saturday, 03 August 2024 12.14 AM IST

'വിശ്രമത്തിലാണ് 'ചടയമംഗലം വഴിയോര വിശ്രമകേന്ദ്രം

25 ലക്ഷം രൂപയുടെ കെട്ടിടം

കിണർ 1 ലക്ഷം രൂപ

ചടയമംഗലം: നി‌ർമ്മാണം പൂർത്തിയായിട്ടും ചടയമംഗലത്തെ വഴിയോര വിശ്രമകേന്ദ്രം നീണ്ട വിശ്രമത്തിലാണ്. പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കാത്തതിനാൽ ആളനക്കമില്ലാതെ കെട്ടിടം നാശത്തിലേക്ക് നീങ്ങുന്നു. ചടയമംഗലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തായാണ് ടേക് എ ബ്രേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി മനോഹരമായ വഴിയോര വിശ്രമ കേന്ദ്രം നിർമ്മിച്ചത്. ചടയമംഗലം ബ്ളോക്ക് പഞ്ചായത്ത് 25 ലക്ഷം രൂപ മുടക്കിയാണ് കേന്ദ്രം നിർമ്മിച്ചത്. കുടിവെള്ളത്തിന്റെ കാര്യത്തിൽ ചില്ലറ ബുദ്ധിമുട്ടുകൾ ഉള്ളതിനാലാണ് ഉദ്ഘാടനം നീണ്ടുപോകുന്നത്. കിണർ നിർമ്മിക്കാൻ 1 ലക്ഷം രൂപ വകയിരുത്തിയിരുന്നു.

കെട്ടിടത്തിൽ

വിശ്രമ മുറികൾ

ടൊയ്ലറ്റ്

കുടിവെള്ള സംവിധാനം

ലഘുഭക്ഷണശാല

ടി.വി കാണാൻ സൗകര്യം

മുലയൂട്ടൽ കേന്ദ്രം

ഇത്തിരി വിശ്രമിക്കാം

ബസ് സ്റ്റാൻഡിന് തൊട്ടടുത്തായി വഴിയോര വിശ്രമ കേന്ദ്രം ഒരുക്കിയതുകൊണ്ടുതന്നെ ദീർഘദൂര യാത്ര കഴിഞ്ഞെത്തുന്നവർക്ക് ഇത്തിരി നേരം വിശ്രമിക്കാനുള്ള സൗകര്യം ഇവിടെയുണ്ടാകും. രാത്രികാലങ്ങളിലും തുറന്ന് പ്രവർത്തിക്കണമെന്നാണ് ആലോചന. ലഘു ഭക്ഷണത്തിനുള്ള വില്പന കേന്ദ്രമുണ്ടാകും. കാമറ സംവിധാനങ്ങൾ കൂടി ഏ‌ർപ്പെടുത്തി കൂടുതൽ സുരക്ഷിതമാകും.

ലക്ഷക്കണക്കിന് രൂപ ചെലവാക്കി കെട്ടിടം നിർമ്മിച്ചിട്ട് ഏറെക്കാലമായി. അത് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കണം. മതിയായ സൗകര്യങ്ങളില്ലാത്ത ബസ് സ്റ്റാൻഡാണ് ഇവിടെയുള്ളത്. അതുകൊണ്ടുതന്നെ വഴിയോര വിശ്രമകേന്ദ്രം കൂടുതൽപേ‌ർക്ക് പ്രയോജനപ്പെടേണ്ടതാണ്. എന്നാൽ തുറന്ന് കൊടുക്കുന്നില്ല. പണം വിഴുങ്ങാൻ വേണ്ടി മാത്രമുള്ള പദ്ധതിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കെ.ആർ.രാധാകൃഷ്ണൻ,

ബി.ജെ.പി ജില്ലാ സെക്രട്ടറി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.