നെടുമങ്ങാട്: പൊതുവിപണിയിലെ പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയാൻ സിവിൽ സപ്ലൈസ്,ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നെടുമങ്ങാട് താലൂക്കിൽ വ്യാപക പരിശോധന നടത്തി.നെടുമങ്ങാട് നഗരത്തിലും ചുള്ളിമാനൂർ,നന്ദിയോട്,പാലോട് ജംഗ്‌ഷനുകളിലുമായി 56 വ്യാപാര സ്ഥാപനങ്ങളിൽ നടന്ന പരിശോധനയിൽ 39 കടകളിൽ വിവിധങ്ങളായ ക്രമക്കേടുകൾ കണ്ടെത്തിയതായി നെടുമങ്ങാട് താലൂക്ക് സപ്ലൈ ഓഫീസർ സിന്ധു.കെ.വി അറിയിച്ചു.ഈ സ്ഥാപനങ്ങൾക്കെതിരെ നടപടിക്ക് ജില്ലാ ഓഫീസർക്ക് റിപ്പോർട്ട് നൽകി.അളവ് തൂക്കവുമായി ബന്ധപ്പെട്ട് രണ്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പച്ചക്കറി,ചിക്കൻ,ബീഫ് എന്നിവയുടെ കൃത്രിമ വിലവർദ്ധന തടയാൻ മന്ത്രി ജി.ആർ.അനിൽ നൽകിയ നിർദേശത്തെ തുടർന്നാണ് വ്യാപാര സ്ഥാപനങ്ങളിൽ റെയ്‌ഡ് ആരംഭിച്ചിട്ടുള്ളത്. വരുംദിവസങ്ങളിലും പരിശോധന തുടരും.സപ്ലൈ ഓഫീസർ സിന്ധു.കെ.വി,റേഷനിംഗ് ഇൻസ്‌പെക്ടർമാരായ സജാദ്.എ,സിമി.ആർ.എസ്,രമ്യ ആർ.നായർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |