മോസ്കോ: ഉഭയകക്ഷി വ്യാപാരം 2030ഓടെ 10,000 കോടി ഡോളറാക്കി ഉയർത്താൻ ഇന്ത്യ- റഷ്യ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് തീരുമാനം. ദേശീയ കറൻസികൾ ഉപയോഗിച്ചുള്ള വ്യാപാരം വർദ്ധിപ്പിക്കാനും ധാരണയായി. ഒമ്പത് സുപ്രധാന കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പിട്ടത്. വ്യാപാരം, നിക്ഷേപം, കാലാവസ്ഥ, വാർത്താവിനിമയം തുടങ്ങിയ വിവിധ മേഖലകളിലായാണ് കരാർ. റഷ്യയിലെ വിദൂര കിഴക്കൻ മേഖലയിൽ വ്യാപാര, നിക്ഷേപ രംഗങ്ങളിൽ ഇന്ത്യ-റഷ്യ സഹകരണം ശക്തമാക്കും. കാലാവസ്ഥാ വ്യതിയാനം, കുറഞ്ഞ കാർബൺ പുറന്തള്ളൽ എന്നീ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും സംയുക്ത കർമ്മസമിതി രൂപീകരിക്കും. ധ്രുവപ്രദേശങ്ങളിലെ ഗവേഷണം, ടെലിവിഷൻ പ്രക്ഷേപണം, മരുന്ന് നിർമ്മാണ മേഖലകളിലും സഹകരണം ശക്തമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |