SignIn
Kerala Kaumudi Online
Tuesday, 08 October 2024 5.14 AM IST

'വെടിവച്ച സ്‌ത്രീ പ്രദേശത്ത് മുമ്പും വന്നിട്ടുണ്ട്', ആക്രമണത്തിന് തിരഞ്ഞെടുത്തത് ഷിനി വീട്ടിലുള്ള ദിവസം

Increase Font Size Decrease Font Size Print Page
shini

തിരുവനന്തപുരം: നാഷണൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥയ്‌ക്ക് നേരെ എയർഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിന് കാരണം വെടിയേറ്റ ഷിനിയോടോ കുടുംബത്തോടോ ഉള്ള വ്യക്തിവൈരാഗ്യമാകാമെന്ന് പൊലീസ്. ഞായറാഴ്‌ച ദിവസം ഷിനി വീട്ടിലുണ്ടെന്ന് അറിഞ്ഞാണ് ആക്രമണത്തിനായി അന്നത്തെ ദിവസം തന്നെ പ്രതി തിരഞ്ഞെടുത്തത്. ആക്രമിച്ച സ്‌ത്രീ ഷിനിയുടെ വീടും പരിസരവും മനസിലാക്കാൻ പ്രദേശത്ത് മുമ്പും എത്തിയിരുന്നു എന്നാണ് പൊലീസിന്റെ സംശയം. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പ്രതിയെ കണ്ടെത്താനുള്ള ശ്രമം പൊലീസ് നടത്തുന്നത്.

സ്‌ത്രീ സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. വെടിവച്ച ശേഷം കാറിൽ കയറി രക്ഷപ്പെട്ട ഇവർ ആറ്റിങ്ങൽ ഭാഗത്തേക്കാണ് പോയത്. വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചായിരുന്നു യാത്ര. പറണ്ടോട് സ്വദേശി മാസങ്ങൾക്ക് മുമ്പ് കോഴിക്കോട് സ്വദേശിക്ക് വിറ്റ കാറിന്റെ നമ്പറാണ് ആക്രമിയുടെ കാറിൽ പതിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളുടെയും വീട്ടുകാർ നൽകിയ മൊഴിയുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

പടിഞ്ഞാറേകോട്ട പെരുന്താന്നി ചെമ്പകശേരി പോസ്റ്റ് ഓഫീസ് ലെയ്ൻ സി.ആർ.എ 125ബി പങ്കജിൽ വി.എസ്. ഷിനിക്ക്(40) ഇന്നലെ രാവിലെ 8.30നാണ് വെടിയേറ്റത്. വലത് കൈപ്പത്തിക്ക് പരിക്കേറ്റ ഷിനിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ നടത്തി പെല്ലറ്റ് പുറത്തെടുത്തു. ആരോഗ്യനില തൃപ്തികരമാണ്. നാഷണൽ ഹെൽത്ത് മിഷൻ പി.ആർ.ഒയാണ് ഷിനി.

തലയും മുഖവും മറച്ച സ്ത്രീ കാളിംഗ് ബെൽ അടിച്ചപ്പോൾ ഷിനിയുടെ ഭർതൃപിതാവ് ഭാസ്കരൻ നായരാണ് വാതിൽ തുറന്നത്. രജിസ്ട്രേഡ് ആയതിനാൽ ഷിനിയെ വിളിക്കണമെന്ന് സ്ത്രീ ആവശ്യപ്പെട്ടു. വീടിന്റെ വാതിൽപ്പടിയിൽ ഷിനി എത്തിയതോടെ നീളമുള്ള കൊറിയർ കവറിനുമുകളിൽ ഒപ്പിടാനുള്ള പേപ്പർവച്ച് നീട്ടി. ഷിനി ഒപ്പിടാനൊരുങ്ങുന്നതിനിടെ സ്ത്രീ തന്റെ ജീൻസിന്റെ പോക്കറ്റിൽ നിന്ന് എയർപിസ്റ്റൾ എടുത്തുയ‌ർത്തി. അതു തടഞ്ഞപ്പോഴാണ് കൈപ്പത്തിക്കു വെടിയേറ്റത്. രക്തം വാർന്നൊഴുകുന്ന കൈയുമായി ഷിനിയും വീട്ടുകാരും അമ്പരന്ന് നിലവിളിച്ചു. അതിനിടെ ചുവരിൽ രണ്ടുവട്ടം വെടിയുതിർത്തശേഷം സ്ത്രീ പുറത്തേക്കോടി റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിൽ കയറി രക്ഷപ്പെട്ടു.

അയൽവാസികളെത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. തൃശൂർ സ്വദേശിയായ ഷിനി ഭർത്താവിന്റെ കുടുംബത്തിനൊപ്പം തിരുവനന്തപുത്തെ വീട്ടിലാണ് താമസം. ഭർത്താവ് സുജിത്ത് മാലിയിലാണ് ജോലി ചെയ്യുന്നത്. സംഭവസമയം ഷിനിയുടെ രണ്ട് മക്കളും ഭർതൃപിതാവും മാതാവും വീട്ടിലുണ്ടായിരുന്നു. സിറ്റി പൊലീസ് കമ്മിഷണർ സ്‌പർജൻകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘമെത്തി പരിശോധന നടത്തി. വഞ്ചിയൂർ പൊലീസിനാണ് അന്വേഷണച്ചുമതല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, SHINI, VANCHIYOOR, AIRGUN ATTACK, ACCUSED, POLICE, CRIME
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.