തിരുവനന്തപുരം: 2021ൽ കൊല്ലം ടി.കെ.എം.എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികളായ മുഹമ്മദ് റിസ്വാനും എം.എസ്.അർജുനും പൊട്ടികിടന്ന വൈദ്യുതികമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഉത്തരവാദികളായ കെ.എസ്.ഇ.ബി.ജീവനക്കാർക്കെതിരായ വകുപ്പ് തല നടപടിയിൽ ഇളവ് നൽകേണ്ടതില്ലെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജുപ്രഭാകർ ഉത്തരവിട്ടു. ഇളവ് തേടി വെളിയം ഇലക്ട്രിക്കൽ സെക്ഷനിലെ അസിസ്റ്റന്റ് എൻജിനീയർ, സബ് എൻജിനീയർ, ഓവർസീയർ, ലൈൻമാൻ തുടങ്ങി എട്ട് ജീവനക്കാർ നൽകിയ അപേക്ഷ ചെയർമാൻ തള്ളി.വകുപ്പ് തല അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടതിനെ തുടർന്നാണ് നടപടിയെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |