SignIn
Kerala Kaumudi Online
Tuesday, 15 October 2024 7.08 AM IST

ഓണക്കച്ചവടം ലക്ഷ്യമാക്കി അതിർത്തി റോഡുകളിലൂടെ സ്പിരിറ്റ് കടത്ത് വ്യാപകം

Increase Font Size Decrease Font Size Print Page

വെള്ളറട: ആഡംബര വാഹനങ്ങളിൽ അതിർത്തി റോഡുകളിലൂടെ സ്പിരിറ്റ് കടത്ത് വ്യാപകമെന്ന് പരാതി.

ഓണക്കച്ചവടം ലക്ഷ്യമാക്കി അതിർത്തിയിലെ ഇടറോഡുകളിലൂടെ ദിനംപ്രതി പതിനായിരക്കണക്കിന് ലിറ്റർ സ്പിരിറ്റാണ് കേരളത്തിലേക്ക് ഒഴുകുന്നതെന്നാണ് വിവരം. ആന്ധ്ര, കർണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും കൊ‌ണ്ടുവരുന്ന സ്പിരിറ്റ് തമിഴ്നാട്ടിലെ രഹസ്യ ഗോഡൗണുകളിൽ സൂക്ഷിച്ച ശേഷം ചെറു ആഡംബരവാഹനങ്ങളിൽ രാത്രികാലങ്ങളിൽ പനച്ചമൂട്, ചെറിയകൊല്ല, തോലടി, ആറുകാണി വഴിയാണ് കേരളത്തിലേക്ക് എത്തുന്നത്. ഈ റോഡുകളിലൊന്നും രാത്രികാല പരിശോധനയോ ചെക്ക് പോസ്റ്റോ ഇല്ല.

വാഹന പരിശോധന നടക്കുന്നില്ല

മുൻ വർഷങ്ങളിൽ ഓണത്തിന് അതിർത്തിയിലെ പ്രധാന റോഡുകളിൽ എക്സൈസിന്റെയും പൊലീസിന്റെയും ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കുമായിരുന്നു. എന്നാലിപ്പോൾ അതൊന്നുമില്ല. പ്രത്യേകിച്ച് പൊലീസിന്റെ രാത്രികാല വാഹന പരിശോധനയും നടക്കുന്നില്ല.

അതിർത്തിയിലെ അനാസ്ഥ

ആധുനിക സംവിധാനങ്ങളുപയോഗിച്ച് പൊലീസിന്റെ നീക്കങ്ങൾ നിരീക്ഷിച്ചാണ് സ്പിരിറ്റ് കടത്ത് സംഘത്തിന്റെയും നീക്കങ്ങൾ. യുവാക്കളാണ് കടത്ത് സംഘത്തിലെ അംഗങ്ങളിൽ കൂടുതലും. ആകർഷികമായ ശമ്പളം വാഗ്ദാനം നൽകി സീസൺ തുടങ്ങും മുമ്പുതന്നെ കടത്തിനാവശ്യമായ യുവാക്കളെ കണ്ടെത്തുന്നു. ഓണത്തിന് ആഴ്ചകൾ മാത്രം അവശേഷിക്കുമ്പോൾ അതിർത്തിയിലെ റോഡുകൾ കടത്തുകാർക്കുവേണ്ടി തുറന്നിട്ടിരിക്കുകയാണ്.

എക്സൈസ് റേഞ്ച് ഓഫീസ് സ്ഥാപിക്കണം

കിലോമീറ്ററുകൾക്ക് അപ്പുറമുള്ള എക്സൈസ് അതിർത്തിയിൽ പരിശോധനയ്ക്കായി എത്തിയാൽ മിന്നൽ വേഗത്തിൽ പരിശോധന പൂർത്തീകരിച്ച് സ്ഥലം വിടുകയാണ് പതിവ്. ഇത് കടത്തുകാരെ സഹായിക്കാനാണെന്നാണ് ആരോപണം. വർഷങ്ങളായി അതിർത്തി ഗ്രാമമായ വെള്ളറടയിൽ ഒരു എക്സൈസ് റേഞ്ച് ഓഫീസ് സ്ഥാപിക്കണമെന്ന ആവശ്യവും ഇതുവരെ നടപ്പിലായില്ല. നിരവധി വാഹനങ്ങളാണ് രാത്രിയുടെ മറവിൽ അതിർത്തി കടന്നെത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, CRIME
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.